വ്യാപാര ലൈസന്‍സ് പുതുക്കല്‍ നഗരസഭകളില്‍ സങ്കീര്‍ണമാകുന്നു
Monday, March 18, 2024 1:30 AM IST
കാഞ്ഞങ്ങാട്: ലൈസന്‍സ് പുതുക്കാന്‍ നഗരസഭയില്‍ എത്തുന്ന വ്യാപാരികള്‍ക്ക് സങ്കീര്‍ണമായ നിരവധി പ്രയാസങ്ങള്‍. മുന്‍ കാലങ്ങളില്‍ മര്‍ച്ചന്‍റ് അസോസിയേഷന്‍ മുന്‍ കൈയെടുത്ത് ക്യാമ്പുകള്‍ നടത്തിയാണ് ലൈസന്‍സ് പുതുക്കാനുള്ള നടപടികള്‍ ലളിതമാക്കിയത്.

ഇത്തവണ ലൈസന്‍സ് പുതുക്കാന്‍ അ പേക്ഷകന്‍റെ ആധാര്‍കാര്‍ഡും അതുമായി ലിങ്ക് ചെയ്യുന്ന മൊബൈല്‍ വഴിയുള്ള ഒടിപി നമ്പറും ഉണ്ടെങ്കില്‍ മാത്രമേ ലോഗിന്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. ഇപ്രകാരം മണിക്കൂറുകളോളം ലൈസന്‍സ് അപേക്ഷ നല്കാനായി കാത്തിരിക്കണം. സോഫ്റ്റ്‌വെയറിലെ തടസങ്ങള്‍ കാരണം യഥാസമയം ലോഗിൻ ചെയ്യാന്‍ പോലും സാധിക്കുന്നില്ല. ഒരു തവണ അപ്രൂവല്‍ കിട്ടിയാല്‍ പണമടക്കാന്‍ നഗരസഭ ഓഫിസില്‍ പോയി അനുവാദം വാങ്ങണം. പിന്നീട് വിണ്ടും അക്ഷയയില്‍ പോയാൽ മാത്രമേ കാര്യം നടക്കുകയുള്ളൂ.

ഒരു അപേക്ഷകനില്‍ തന്നെ കൂടുതല്‍ സമയം എടുക്കേണ്ടി വരുന്നതിനാല്‍ അക്ഷയ കേന്ദ്രങ്ങള്‍ ലൈസന്‍സ് സംബന്ധമായ വിഷയങ്ങള്‍ ഏറ്റടുക്കാന്‍ മടിക്കുന്നു. ഇത്തവണ ഹരിതകര്‍മസേനയില്‍ നിന്നും സ്ഥാപനം മാലിന്യ മുക്തമാക്കി എന്നതിനുള്ള അനുമതിയും ആവശ്യമാണ്. എന്നാല്‍ എല്ലാ വ്യാപാരസ്ഥാപനങ്ങളിലും മാലിന്യമില്ല.

എന്നാല്‍ അത്തരം സ്ഥാപനങ്ങള്‍ ഹരിത കര്‍മസേനയില്‍ പണമടച്ച രസീത് ഹാജരാക്കേണ്ട അവസ്ഥയാണ്. ലൈസന്‍സ് പുതുക്കാനുള്ള തടസങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട്ട് മര്‍ച്ചന്‍റ് അസോസിയേഷന്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാതക്ക് നിവേദനം നല്കി. പ്രസിഡന്‍റ് സി. യൂസഫ് ഹാജി, ട്രഷറര്‍ ഗിരീഷ് നായക്ക്, വൈസ് പ്രസിഡന്‍റ് രാജേന്ദ്രകുമാര്‍, സെക്രട്ടറി വിനോദ്, രഞ്ജിത്, ടി. മുഹമ്മദ് അസ്‌ലം എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്കിയത്.