എൻഎച്ച്എം ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന അവസ്ഥ ഒഴിവാക്കണം: രാജ്മോഹൻ ഉണ്ണിത്താൻ
Sunday, March 17, 2024 7:28 AM IST
കാഞ്ഞങ്ങാട്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കത്തിന്‍റെ പേരിൽ എൻഎച്ച്എം ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന അവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി കേന്ദ്ര-സംസ്ഥാന ആരോഗ്യമന്ത്രിമാർക്ക് കത്ത് നല്കി.

സംസ്ഥാനത്ത് ഡോക്ടർമാരും നഴ്സുമാരും ഫാർമസി, ലാബ് ജീവനക്കാരുമുൾപ്പെടെ പതിമൂന്നായിരത്തോളം പേർ നാഷണൽ ഹെൽത്ത് മിഷനു കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്നുണ്ട്. സ്ഥിര ജീവനക്കാരോളംതന്നെ ജോലിചെയ്യുന്നുണ്ടെങ്കിലും ഇവർക്ക് സ്ഥിര ജീവനക്കാരുടെ ആനുകൂല്യങ്ങളോ തുല്യ ശമ്പളമോ ലഭിക്കുന്നില്ല. ഈ വർഷം ഇതുവരെയായിട്ടും ഒരു രൂപ പോലും ഇവർക്ക് ശമ്പളമായി ലഭിച്ചിട്ടില്ലെന്നത് തീർത്തും നിർഭാഗ്യകരമാണ്.

60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവും ഉൾപ്പെടുന്നതാണ് എൻഎച്ച്എം പ്രവർത്തന ഫണ്ട്. ആയുഷ്മാൻ ഭവ ബ്രാൻഡിംഗിന്‍റെ പേരിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കവും ആവശ്യമായ ഡാറ്റയും റിപ്പോർട്ടും സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നല്കാത്തതുമാണ് ഇപ്പോൾ കേന്ദ്ര വിഹിതം തടഞ്ഞതിന് കാരണമായി പറയുന്നത്.
എൻഎച്ച്എം ജീവനക്കാർക്ക് ശമ്പള പരിഷ്കരണം അനുവദിച്ചുകൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവിട്ടിരുന്നെങ്കിലും അതിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

എൻഎച്ച്എം ജീവനക്കാർക്ക് ജോലി ചെയ്യാനാകാത്ത അവസ്ഥ വന്നാൽ അത് സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ പ്രവർത്തനം തന്നെ താറുമാറാക്കുന്ന നിലയാകുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുപോലെ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നും കത്തിൽ ആവശ്യപ്പെട്ടു.