മദ്യ വില്പനശാല തുടങ്ങാനുള്ള നീക്കത്തിനെതിരേ രാപകൽ സമരം തുടരുന്നു
Sunday, March 17, 2024 7:28 AM IST
ചെറുവത്തൂർ: ദേശീയപാതയോരത്ത് മയിച്ചയിൽ കൺസ്യൂമർ ഫെഡ് മദ്യ വില്പനശാല തുടങ്ങാനുള്ള നീക്കത്തിനെതിരേ ജനകീയ പ്രതിരോധസമിതിയുടെ നേതൃത്വത്തിൽ ദിവസങ്ങളായി നടക്കുന്ന രാപകൽ സമരം കൂടുതൽ ശക്തമായി. മദ്യവില്പനകേന്ദ്രം തുടങ്ങാനുദ്ദേശിക്കുന്ന കെട്ടിടത്തിന്‍റെ പ്രധാന കവാടത്തിന് മുന്നിലാണ് സമരം.

ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ മാസങ്ങൾക്ക് മുമ്പ് ഒറ്റ ദിവസം തുറന്നു പ്രവർത്തിച്ച മദ്യ വില്പനശാലയാണ് മയിച്ചയിലെ ഹോട്ടൽ കെട്ടിടത്തിലേക്ക് മാറ്റി വീണ്ടും തുറക്കാൻ നീക്കം നടക്കുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം നാട്ടുകാർ പ്രതിഷേധപ്രകടനവും ധർണയും നടത്തിയിരുന്നു. ജില്ല കളക‌്ടർ, എക്സൈസ് വകുപ്പ്, ചെറുവത്തൂർ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതിയും നല്കിയിട്ടുണ്ട്.

മദ്യശാല തുറക്കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ നിരാഹാര സമരത്തിനുള്ള തയ്യാറെടുപ്പും തുടങ്ങിയിട്ടുണ്ട്. സിപിഎമ്മിനകത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചെറുവത്തൂരിലെ മദ്യവില്പനശാല പ്രശ്നം തെരഞ്ഞെടുപ്പുകാലത്തും ചൂടുപിടിക്കുന്നത് പാർട്ടിക്ക് തലവേദനയായിട്ടുണ്ട്.