റേഷൻ കാർഡ് മസ്റ്ററിംഗ്: കാത്തിരുന്നു മടുത്ത് ജനങ്ങൾ
Saturday, March 16, 2024 12:58 AM IST
കാഞ്ഞങ്ങാട്: ക്ഷേമ പെൻഷൻ മസ്റ്ററിംഗ് നടന്നുകിട്ടാനായി പലതവണ അക്ഷയ കേന്ദ്രങ്ങൾ കയറിയിറങ്ങിയതിന്‍റെയും മണിക്കൂറുകൾ കാത്തുകെട്ടി ഇരുന്നതിന്‍റെയും ക്ഷീണം ഇനിയും മാറിയിട്ടില്ല. മസ്റ്ററിംഗ് ശരിയാകാത്തതുകൊണ്ട് പലരുടേയും പെൻഷൻ തടസപ്പെടുകയും ചെയ്തു. അതിനു പിന്നാലെ ബിപിഎൽ, എഎവൈ മുൻഗണനാ റേഷൻ കാർഡുകളുടെ മസ്റ്ററിംഗിനായി പൊള്ളുന്ന ചൂടിൽ വീണ്ടും കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ സാധാരണക്കാരെ ശരിക്കും വലച്ചു.

ആഴ്ചകളായി തുടരുന്ന സെർവർ തകരാറിന്‍റെ പേരിലാണ് റേഷൻ കാർഡ് മസ്റ്ററിംഗ് ഇന്നലെയും തടസപ്പെട്ടത്. മസ്റ്ററിംഗും റേഷൻ വിതരണവും ഒരേസമയം നിർവഹിക്കേണ്ടി വരുമ്പോൾ തിരക്കേറുന്നതിനാലാണ് സെർവർ തകരാറിലാകുന്നതെന്നു പറഞ്ഞ് സർക്കാർ രണ്ടുദിവസത്തേക്ക് റേഷൻ വിതരണം നിർത്തിവെച്ചിരുന്നു. എന്നിട്ടും മിക്ക സമയങ്ങളിലും സെർവർ തകരാറിലായതായി റേഷൻ വ്യാപാരികൾ പറഞ്ഞു. രാവിലെ എട്ടുമുതൽ രാത്രി ഏഴുവരെ മസ്റ്ററിംഗിനായി സമയം അനുവദിച്ചിരുന്നെങ്കിലും പലർക്കും കാത്തിരിപ്പ് മാത്രം മിച്ചമായി.

മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ ക്ഷേമ പെൻഷനു പിന്നാലെ റേഷനും തടസപ്പെടുമെന്ന ആശങ്ക മൂലം പലരും രാവിലെ മുതൽ തന്നെ റേഷൻ കാർഡും ആധാറുമായി റേഷൻകടകളുടെ മുന്നിലെത്തിയിരുന്നു.

അന്നന്നത്തെ കൂലിപ്പണി മുടക്കിയും പരീക്ഷ തുടങ്ങുന്നതിനു മുമ്പ് കുട്ടികളെ കൂട്ടിയുമൊക്കെയാണ് പലരും എത്തിയത്. കുട്ടികളടക്കം മഞ്ഞ, പിങ്ക് കാർഡുകളിലെ മുഴുവൻ അംഗങ്ങളും മസ്റ്ററിംഗ് നടത്തണമെന്നാണ് സംസ്ഥാന സർക്കാർ ഉത്തരവ്.

എന്നാൽ അതിനുള്ള കുറ്റമറ്റ സംവിധാനം ഏർപ്പെടുത്താതെ ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ വലയ്ക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്ന് റേഷൻ വ്യാപാരികൾ പറയുന്നു.