പൊള്ളുന്ന ചൂടിൽ പാതയോരങ്ങളിൽ പഴക്കച്ചവടം തകൃതി
Friday, March 15, 2024 1:11 AM IST
കാസർഗോഡ്: പൊള്ളുന്ന ചൂടും ‌റംസാൻ നോമ്പുകാലവും പഴവിപണിക്ക് ചാകരയാകുന്നു. കടകൾക്കൊപ്പം പാതയോരങ്ങളിൽ പോലും സ്വദേശിയും വിദേശിയുമായ പഴങ്ങൾ നിരന്നുനില്ക്കുകയാണ്. റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളിൽ വച്ച് വില്പന നടത്തുന്നവരുമുണ്ട്. മുന്തിരി, ഓറഞ്ച്, തണ്ണിമത്തൻ, ഷമാം, പൈനാപ്പിൾ തുടങ്ങിയവയാണ് ഏറ്റവും കൂടുതലുള്ളത്. ജലാംശം കൂടുതലുള്ള ഈ പഴങ്ങൾക്കു തന്നെയാണ് ആവശ്യക്കാരും ഏറെയുള്ളത്.

കർണാടക, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് ഇവയിലേറെയും എത്തുന്നത്. സീസൺ അനുസരിച്ച് മുന്തിരിയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ലഭ്യമായിട്ടുള്ളത്. കുരുവില്ലാത്ത മുന്തിരി തരമനുസരിച്ച് കിലോയ്ക്ക് 70 രൂപ മുതൽ ലഭ്യമാണ്. പാതയോരങ്ങളിൽ വിലപേശുമ്പോൾ ചിലപ്പോൾ അതിലും കുറഞ്ഞ നിരക്കിൽ ലഭിക്കുന്നുണ്ട്. ഒന്നരക്കിലോയ്ക്ക് നൂറു രൂപ എന്ന നിരക്കിലും വില്പന നടക്കുന്നുണ്ട്. ഓറഞ്ച് കിലോയ്ക്ക് 50 മുതൽ 60 വരെയും തണ്ണിമത്തന് 20 മുതൽ 25 രൂപ വരെയും ഷമാമിന് 33 മുതൽ 50 രൂപ വരെയുമാണ് വില.

കടുത്ത വേനലിലുണ്ടാകുന്ന ക്ഷീണവും ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കാൻ ജലാംശം കൂടുതലുള്ള പഴങ്ങൾ കഴിക്കുന്നത് എല്ലാ പ്രായത്തിലുള്ളവർക്കും നല്ലതാണെന്ന് ഡോക്ടർമാരും ശുപാർശ ചെയ്യുന്നുണ്ട്. അതേസമയം മുന്തിരി പോലുള്ള പഴങ്ങൾ നന്നായി കഴുകി മാത്രമേ ഉപയോഗിക്കാവൂ. തോട്ടങ്ങളിലെ കീടനാശിനി പ്രയോഗം മുതൽ പാതയോരത്തെ പൊടി വരെയുള്ള ദോഷങ്ങൾ ഒരു പരിധി വരെയെങ്കിലും കഴുകിക്കളയാൻ അതുവഴി സാധിക്കും. കഴുകി വൃത്തിയാക്കിയ പഴങ്ങൾ നേരിട്ട് ഫ്രിഡ്ജിൽ വെക്കരുത്. പാത്രത്തിനുള്ളിലോ കവറിലോ മൂടിവച്ചു മാത്രമേ ഫ്രിഡ്ജിൽ വയ്ക്കാവൂ.