മദ്യം വിളമ്പുന്നത് അതിഥിമര്യാദയുടെ ഭാഗമെന്ന ഹൈക്കോടതി പരാമർശത്തിൽ ആശങ്ക
Friday, March 15, 2024 1:11 AM IST
പരപ്പ: വീടുകളിലെ സ്വകാര്യ ചടങ്ങുകളിൽ മദ്യം വിളമ്പുന്നത് അതിഥി മര്യാദയുടെ ഭാഗമാണെന്ന ഹൈക്കോടതി പരാമർശത്തിൽ കേരള മദ്യനിരോധന സമിതി പരപ്പ യൂണിറ്റ് യോഗം ആശങ്ക രേഖപ്പെടുത്തി.

വീര്യം കുറഞ്ഞ മദ്യം നിർമിക്കാൻ വൻകിട മദ്യക്കമ്പനികൾക്ക് നികുതിയിളവ് നല്കുന്ന സർക്കാർ നീക്കം മദ്യവ്യാപനത്തിന് ആക്കം കൂട്ടുന്ന നടപടിയാണെന്നും ഇതിൽനിന്ന് സർക്കാർ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു.

സ്ത്രീകളെയും കുട്ടികളെയും വരെ മദ്യപാനാസക്തിയ്ക്ക് അടിപ്പെടുത്താനുള്ള നീക്കം പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.

പരപ്പ വിമലഗിരി പള്ളി വികാരി ഫാ. മാത്യു കോണിക്കൽ ഉദ്ഘാടനം ചെയ്തു. മദ്യനിരോധന സമിതി യൂണിറ്റ് പ്രസിഡന്‍റ് ഷിബു കുത്തുകല്ലിങ്കൽ അധ്യക്ഷനായിരുന്നു.

സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് തേക്കുംകാട്ടിൽ, ജില്ലാ സെക്രട്ടറി റോയി ആശാരികുന്നേൽ, മലബാർ മേഖല കോ-ഓർഡിനേറ്റർ ബേബി ചെട്ടിക്കാത്തോട്ടത്തിൽ, ജോസഫ് മുണ്ടാട്ടുചുണ്ടയിൽ, ജോസ് അഗസ്റ്റിൻ കുഴികണ്ടത്തിൽ, ലാഹിർ ചീനമ്മാടത്ത്, ജോമോൻ പാറക്കൽ എന്നിവർ പ്രസംഗിച്ചു.