കോട്ടപ്പാറ ഗ്യാസ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു
Friday, March 15, 2024 1:11 AM IST
കാഞ്ഞങ്ങാട്: സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി കോട്ടപ്പാറയില്‍ നിര്‍മിച്ച ഗെയില്‍ ഇന്ത്യ ലിമിറ്റഡിന്‍റെ വാള്‍വ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗെയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. മവ്വാര്‍ ഉദ്ഘാടനം ചെയ്തു. ചീഫ് ജനറല്‍ മാനേജര്‍ ജോസ് തോമസ്, മാര്‍ക്കറ്റിംഗ് സിജിഎം രാജേഷ് സിന്‍ഹ, കണ്ണൂര്‍ ബേസ് ഇന്‍ചാര്‍ജ് ജോര്‍ജ് ആന്‍റണി, അസറ്റ് മാനേജര്‍ ജിതേഷ് എന്നിവര്‍ സംബന്ധിച്ചു.

മുമ്പ് കണ്ണൂര്‍ കൂടാളി ഗ്യാസ് വാള്‍വ് സ്റ്റേഷനില്‍ നിന്നാണ് കാസര്‍ഗോഡ് ജില്ലയിലെ സിഎന്‍ജി പമ്പുകളിലേക്ക് ഗ്യാസ് എത്തിച്ചിരുന്നത്. അതിനാല്‍ തന്നെ പമ്പുകളില്‍ സിഎന്‍ജി ക്ഷാമം പതിവുസംഭവമായിരുന്നു. കോട്ടപ്പാറ ഗ്യാസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ ജില്ലയിലെ നാലു സിഎന്‍ജി പമ്പുകളിലും ഇനി പ്രവര്‍ത്തനത്തിന് ഒരുങ്ങുന്ന മൂന്നു പമ്പുകളിലും ഇനി സിഎന്‍ജി ക്ഷാമം ഉണ്ടാവില്ല. ഗാര്‍ഹിക കണക്ഷന്‍ നല്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ഒരു മാസത്തിനകം പൈപ്പ് ലൈന്‍ സ്ഥാപിച്ച് വിതരണം ആരംഭിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. പൈപ്പ് ലൈന്‍ ജോലി പൂര്‍ത്തിയായ കോട്ടപ്പാറ-ചിത്താരി റോഡരികിലെ മടിക്കൈ, അജാനൂര്‍ പഞ്ചായത്തുകളുടെ പരിധിയിലുള്ള ആയിരത്തോളം വീടുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ കണക്‌ഷനുകൾ നല്കുക.