സൗരോർജവേലി കടന്നു വീണ്ടും മുളിയാറിൽ കാട്ടാനയിറങ്ങി
Friday, March 15, 2024 1:11 AM IST
മുളിയാർ: പുലിപ്പറമ്പിലെ തൂക്കു സൗരോർജവേലി മറികടന്ന് മുളിയാറിൽ വീണ്ടും കാട്ടാനയിറങ്ങി. ബുധനാഴ്ച പുലർച്ചെ കാടിറങ്ങിയ ആന കുട്ടിയാനത്തെ ജയദീപിന്‍റെ തോട്ടത്തിലെ നിരവധി കമുകുകളും തെങ്ങുകളും നശിപ്പിച്ചു. തൊട്ടടുത്ത കൃഷിയിടത്തിലെ ജലസേചന പൈപ്പുകൾ ചവിട്ടിത്തകർത്തു.

മുൻകാലങ്ങളിലേതുപോലെ പകൽസമയം മുളിയാറിലെ ചെറുവനത്തിൽ തങ്ങുന്ന ഒറ്റയാൻ രാത്രിയാകുമ്പോൾ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുകയാണ്. പുഴകടന്ന് ബേഡഡുക്ക പഞ്ചായത്തിലെ അക്കരെ കുട്ടിയാനത്തെത്തിയും കൃഷി നശിപ്പിക്കുന്നുണ്ട്.

മുളിയാർ വനത്തോടുചേർന്ന അരിയിൽ, കുട്ടിയാനം പ്രദേശങ്ങളിലായി എഴുപതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. രാവിലെയും വൈകിട്ടും റോഡിനോടു ചേർന്ന ഭാഗത്തുതന്നെ ആനയെ കാണുന്നതിനാൽ ഇതുവഴി കുട്ടികളെ സ്കൂളിലയക്കാൻ പോലും പ്രദേശവാസികൾ ഭയക്കുകയാണ്.

പരീക്ഷയ്ക്ക് പോകുന്ന കുട്ടികളെ രക്ഷിതാക്കൾ പിരിവെടുത്ത് ഓട്ടോറിക്ഷയിൽ കയറ്റി അയക്കുകയാണ്. തൊട്ടടുത്ത കാനത്തൂരിൽ കഴിഞ്ഞദിവസം രാത്രിയിൽ വയനാട്ടു കുലവൻ തെയ്യംകെട്ട് നടന്നപ്പോഴും ആനയെ പേടിച്ച് ഇവിടെ നിന്നാരും പോയില്ല.

സൗരോർജവേലിയുടെ ചില ഭാഗങ്ങളിൽ ചാർജ് കുറയുന്നതുമൂലമാണ് ആന വേലി മറികടന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ആനകൾ വേലി കടക്കുന്നത് തടയാൻ നിരീക്ഷണസംവിധാനം ഏർപ്പെടുത്തുമെന്ന വനംവകുപ്പിന്‍റെ പ്രഖ്യാപനം പാഴ് വാക്കാവുകയും ചെയ്തു. നിരവധി ആനകളടങ്ങിയ ഒരു കൂട്ടം തന്നെ ഇപ്പോൾ വേലിക്കു സമീപം തമ്പടിച്ചിട്ടുണ്ട്.

രാത്രികാലങ്ങളിൽ എപ്പോൾ വേണമെങ്കിലും ഇവ വേലിമറികടന്ന് ഇങ്ങോട്ടെത്താമെന്ന നിലയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

പിന്നീട് ഇവയെ തുരത്താനും പഴയപോലെ പ്രയാസമാകും. അത് ഒഴിവാക്കണമെങ്കിൽ ഇപ്പോൾതന്നെ വേലിക്ക് സമീപം 24 മണിക്കൂറും നിരീക്ഷണസംവിധാനം ശക്തിപ്പെടുത്തണമെന്നാണ് ആവശ്യം.