ബേക്കല്‍ കോട്ടക്കു മുന്നിലെ ക്ഷേത്രത്തില്‍ കവര്‍ച്ച
Saturday, June 3, 2023 12:55 AM IST
ബേക്കൽ: ബേക്കല്‍ കോട്ടയ്ക്കു മുന്നിലെ മുഖ്യപ്രാണക്ഷേത്രത്തിന്‍റെ മേല്‍ക്കൂര പൊളിച്ച് അകത്തുകടന്ന് മോഷ്ടാക്കൾ ആറു ഭണ്ഡാരങ്ങളിലെ പണവും സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക്കും കവര്‍ച്ച ചെയ്തു.
വ്യാഴാഴ്ച രാത്രി 7.30 ഓടെ ജീവനക്കാര്‍ ക്ഷേത്രം പൂട്ടി പോയതായിരുന്നു. ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരി മുന്‍വശത്തെ വാതില്‍ തുറന്ന് അകത്തുകയറിയപ്പോഴാണ് ശ്രീകോവില്‍ തുറന്ന നിലയില്‍ കണ്ടത്.
തുടര്‍ന്ന് ക്ഷേത്രഭാരവാഹികളെ വിവരമറിയിച്ചു. ക്ഷേത്രത്തിന്‍റെ പിറകുവശത്തെ മേല്‍ക്കൂര പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ ആറോളം ഭണ്ഡാരങ്ങളില്‍ നിന്നായി 10,000 രൂപയോളമാണ് മോഷ്ടിച്ചത്. ഓഫീസ് മുറി കുത്തിതുറന്ന് സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക്കുമായി കടന്നുകളയുകയായിരുന്നു. ശ്രീകോവിലിന്‍റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ വിഗ്രഹത്തിന് സമീപത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതിരുന്നതിനാല്‍ ഇതു നഷ്ടമായില്ല. ബേക്കല്‍ എസ്‌ഐ മോഹനന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.