ജോലിത്തിരക്കേറി; പക്ഷേ മൃഗസംരക്ഷണ വകുപ്പില്‍ ആളില്ല
Sunday, September 25, 2022 12:20 AM IST
കാസര്‍ഗോഡ്: ദൈനംദിന ജോലികള്‍ക്കൊപ്പം വളര്‍ത്തുനായ്ക്കള്‍ക്കും തെരുവുനായ്ക്കള്‍ക്കും പേവിഷ പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതിന്‍റെ തിരക്കുകൂടിയായതോടെ നിന്നുതിരിയാന്‍ നേരമില്ലാത്ത അവസ്ഥയിലാണ് മൃഗസംരക്ഷണ വകുപ്പ്. അതിനൊപ്പം ആവശ്യത്തിന് സ്റ്റാഫ് കൂടി ഇല്ലെങ്കില്‍ എന്തുചെയ്യുമെന്ന അവസ്ഥയിലാണ് ഇപ്പോള്‍ ജില്ലയിലെ ഉദ്യോഗസ്ഥര്‍.
ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുടെ ഒന്നും രണ്ടുമല്ല 19 ഒഴിവുകളാണ് ഇപ്പോള്‍ ജില്ലയിലുള്ളത്. നീലേശ്വരം, ബളാല്‍, ചിറ്റാരിക്കാല്‍, കള്ളാര്‍, അട്ടേങ്ങാനം, കുറ്റിക്കോല്‍, ബേഡഡുക്ക, മടിക്കൈ, പെരിയ, ചീമേനി, കൊടക്കാട്, പടന്ന, പരവനടുക്കം, കുമ്പള, ചെങ്കള, മുളിയാര്‍, മീഞ്ച, പുത്തിഗെ, എന്‍മകജെ എന്നിവിടങ്ങളിലൊന്നും ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരില്ല. എല്ലാ മൃഗങ്ങളുടെയും പ്രതിരോധ കുത്തിവയ്പുകളുടെ അടിസ്ഥാന ചുമതല ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്കാണ്.

ഇപ്പോള്‍ ഒഴിവുള്ള ഇടങ്ങളിലെല്ലാം തൊട്ടടുത്ത കേന്ദ്രങ്ങളിലെ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അധിക ചുമതല നല്‍കിയിരിക്കുകയാണ്. നേരത്തേയുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍മാര്‍ പലരും പ്രമോഷന്‍ ലഭിച്ച് സ്ഥലംമാറിപ്പോയതോടെയാണ് ഇത്രയും ഒഴിവുകള്‍ വന്നത്. ഇനി പുതിയ പിഎസ്സി റാങ്ക് ലിസ്റ്റ് വന്നാലേ ഇവ നികത്തപ്പെടുകയുള്ളൂ. എന്നാല്‍ അതുവരെ ജോലികള്‍ മുടക്കമില്ലാതെ നടക്കണമെങ്കില്‍ താത്കാലിക നിയമനങ്ങളെങ്കിലും നടത്തിയാലേ തീരൂവെന്ന അവസ്ഥയാണ്. അധിക ചുമതല വഹിക്കുന്നവര്‍ക്ക് രണ്ടിടങ്ങളിലും ഒരേപോലെ എത്തിച്ചേരാനാകാത്തത് പ്രതിരോധ കുത്തിവയ്പ് പ്രവര്‍ത്തനങ്ങളെ പോലും ബാധിക്കുന്നുണ്ട്. വെറ്ററിനറി സര്‍ജന്‍റെ നാല് ഒഴിവുകളിലേക്ക് അടുത്തിടെ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് മുഖേന താത്കാലിക നിയമനം നടത്തിയിരുന്നു. ഒരൊഴിവ് മാത്രമേ ഇനി ബാക്കിയുള്ളൂ. രണ്ട് അസി.ഡയരക്ടര്‍മാരുടെയും ഒരു ജൂണിയര്‍ സൂപ്രണ്ടിണന്‍റെയും കസേരകളും ഒഴിഞ്ഞുകിടക്കുന്നു. ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുടെ അഭാവം വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്ന സാഹചര്യത്തില്‍ താത്കാലിക നിയമനങ്ങള്‍ നടത്താന്‍ അനുമതി തേടി ഡയരക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ബി.സുരേഷ് അറിയിച്ചു.