മാനന്തവാടി: മഴ തോർന്നതോടെ വിളവെടുപ്പ് തുടങ്ങി വേമം പാടശേഖരത്തിലെ നെൽ കർഷകർ. രണ്ടുദിവസമായി തെളിഞ്ഞ കാലാവസ്ഥ ലഭിച്ചതോടെ കൊയ്ത്ത് യന്ത്രം ഇറക്കിയാണ് കർഷകർ വിളവെടുപ്പ് ആരംഭിച്ചത്. തോരാ മഴയിൽ പാകമായ നെല്ല് കൊയ്തെടുക്കാനാകാതെ കർഷകർ പ്രയാസത്തിലായിരുന്നു.

ജില്ലയിലെ വിശാലമായ പാടശേഖരങ്ങളിലെന്നാണ് വേമം പാടശേഖരം. 130 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന പാടശേഖരത്തിൽ 90 കർഷകരാണ് വിളവിറക്കിയത്. നിർത്താതെ മഴ പെയ്യുന്നതിനാൽ പാടത്തേക്ക് ഇറങ്ങാൻ പോലും സാധിക്കാതെ പ്രയാസപ്പെടുകയായിരുന്നു കർഷകർ.

എല്ലാ വർഷവും മേയ് രണ്ടാം വാരത്തിൽ കൊയ്ത്തു തുടങ്ങി ജൂണ്‍ ആദ്യവാരം തീർക്കാറാണ് പതിവ്. എന്നാൽ ഇത്തവണ കാലവർഷം നേരത്തേയെത്തിയതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. തെളിത്ത കാലാവസ്ഥയിൽ എത്രയും വേഗം നെല്ല് കൊയ്തെടക്കാനുള്ള പരിശ്രമത്തിലാണിവർ. തമിഴ്നാട്ടിൽ നിന്നും യന്ത്രമെത്തിച്ചാണ് നെല്ല് കൊയ്യുന്നത്. രണ്ടുദിവസം കൂടി തോർച്ച ലഭിച്ചാൽ നെല്ല് മുഴുവൻ കൊയ്തെടുക്കാമെന്ന് പ്രതീക്ഷയിലാണ് ഇവർ.