മാനന്തവാടി: ഗവ. മെഡിക്കൽ കോളജിലെ മാലിന്യ സംസ്കരണ പ്ലാന്‍റിൽ നിന്ന് പുറത്തു വിടുന്ന മലിനജലം ജനവാസമേഖലയിലെത്തുന്നതായി നാട്ടുകാരുടെ പരാതി. ആശുപത്രിയുടെ പരിസരത്തുള്ള 50ലേറെ കുടുംബങ്ങളാണ് ഇതുമൂലം കടുത്ത പ്രയാസനുഭവിക്കുന്നത്.

മഴ വെള്ളത്തോടൊപ്പം ചൂട്ടക്കടവ് ഭാഗത്ത് ഇത് കബനിപ്പുഴയിലേക്ക് ഒഴുകു യെത്തുന്നുമുണ്ട്.പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും പരിഹാര നടപടികൾ ഒന്നുമുണ്ടാകുന്നില്ലെന്നാണ് ആരോപണം. മഴക്കാലത്തിനു മുന്പും ഇത്തരത്തിൽ പ്രതിസന്ധിയുണ്ടായിരുന്നു. സബ് കളക്ടർ, ആശുപത്രി സൂപ്രണ്ട്, നഗരസഭാധികൃതർ എന്നിവർക്ക് പ്രദേശവാസികൾ പരാതി നൽകിയിരുന്നു.

മുന്പ് സിറിഞ്ച് ഉൾപ്പെടെയുള്ള ആശുപത്രി മാലിന്യങ്ങൾ മലിന ജലത്തോടൊപ്പം പ്രദേശത്തേക്ക് ഒഴുകിയെത്തിയിരുന്നതായാണ് നാട്ടുകാർ പറയുന്നത്.