പുൽപ്പള്ളി: ഹരിതവത്കരണ പരിപാടികളിൽ മാതൃകയായി വയനാട് സിറ്റിക്ലബ്ബ്. കഴിഞ്ഞ ഏഴ് വർഷക്കാലത്തിനിടയിൽ പതിനായിരക്കണക്കിന് വൃക്ഷത്തൈകളാണ് ഇതിനകം തന്നെ ക്ലബ്ബിന്‍റെ നേതൃത്വത്തിൽ വീടുകളിൽ നേരിട്ടെത്തി കൈമാറിയത്. പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി മാത്രമല്ല, വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവർ, വിവിധ നേട്ടങ്ങൾ, പുരസ്ക്കാരങ്ങൾ നേടിയവർ എന്നിവർക്കെല്ലാം സിറ്റിക്ലബ്ബ് ഉപഹാരമായി നൽകാറുള്ളത് വൃക്ഷത്തൈകളാണ്. സിറ്റിക്ലബ്ബ് സന്നദ്ധപ്രവർത്തനങ്ങളിലും സജീവമാണ്.

ഒൗഷധസസ്യങ്ങൾ, ഫലവൃക്ഷങ്ങൾ എന്നിവക്കാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. ഓരോ കാലാവസ്ഥക്കും അനുസൃതമായി കൃഷിയിടത്തിൽ നടേണ്ട ഒൗഷധസസ്യങ്ങൾ, ഫലവൃക്ഷങ്ങൾ എന്നിവയെല്ലാം എത്തിച്ച് നൽകാൻ വയനാട് സിറ്റിക്ലബ്ബിന് സാധിച്ചിട്ടുണ്ട്. ക്ലബ്ബിലെ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജൻമദിനം, വിവാഹവാർഷികം, മറ്റ് ആഘോഷച്ചടങ്ങുകൾ എന്നിവക്കെല്ലാം വൃക്ഷത്തൈകളാണ് ഉപഹാരമായി നൽകുന്നത്. അതോടൊപ്പം തന്നെ വിദ്യാലയങ്ങൾക്കും, ക്ലബ്ബുകൾക്കും വൃക്ഷത്തൈ നൽകിവരുന്നുണ്ട്.

ജില്ലയിലെ വിവിധ നഴ്സറികളിൽ നിന്നാണ് ഗുണമേ·യുള്ള വൃക്ഷത്തൈകൾ ഹരിതവത്ക്കരണ പരിപാടികൾക്കായി ക്ലബ്ബ് എത്തിക്കുന്നത്. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് അന്നത്തെ ധനമന്ത്രി ടി എം തോമസ് ഐസക്, കൃഷിമന്ത്രി വി എസ് സുനിൽകുമാർ എന്നിവർ ക്ലബ്ബ് ഭാരവാഹികളെ അനുമോദിച്ചിരുന്നു.

ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ ഒട്ടേറെ അംഗീകാരങ്ങളും ഇക്കാലത്തിനിടയിൽ ക്ലബ്ബിനെ നേടിയെത്തിയിട്ടുണ്ട്. കൂട്ടായ്മയിലെ അംഗങ്ങൾ ചെറിയ തുകകൾ മുടക്കിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ക്ലബ്ബിന്‍റെ പ്രവർത്തനങ്ങൾ മനസിലാക്കി അംഗങ്ങളുടെ സുഹൃത്തുക്കളും മറ്റും വൃക്ഷത്തൈകൾ വാങ്ങി നൽകാറുണ്ടെന്നും ഭാരവാഹികളായ ബെന്നി മാത്യു, സി.ഡി. ബാബു എന്നിവർ പറഞ്ഞു. ജനപ്രതിനിധികൾ, കർഷകർ, സാമൂഹ്യ പ്രവർത്തകരുൾപ്പടെയുള്ളവരാണ് ക്ലബിലെ അംഗങ്ങൾ.