സജിമോനെ തിരിച്ചെടുക്കുന്നതിലെ തര്‍ക്കം അന്വേഷിക്കാനും സിപിഎം സമിതി
Wednesday, July 3, 2024 10:58 PM IST
തിരുവല്ല: പീഡനക്കേസുകളിലും ആള്‍മാറാട്ട കേസിലും പ്രതിയായ സിപിഎം നേതാവ് സി.സി. സജിമോനെ തിരിച്ചെടുത്തതു സംബന്ധിച്ച തര്‍ക്കങ്ങള്‍ അന്വേഷിക്കാന്‍ സമിതിയായി.

സജിമോനെ തിരിച്ചെടുത്തതു റിപ്പോര്‍ട്ട് ചെയ്യാന്‍ ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി. ആന്‍റണിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന തിരുവല്ല ടൗണ്‍ നോര്‍ത്ത് കമ്മിറ്റി യോഗത്തിലെ തര്‍ക്കം സംബന്ധിച്ചാണ് അന്വേഷണം. കുറ്റൂര്‍ വെസ്റ്റ് ലോക്കല്‍ സെക്രട്ടറി വിശാഖ് കുമാര്‍ കണ്‍വീനറായ സമിതിയില്‍ ഏരിയാ കമ്മിറ്റി അംഗങ്ങളായ സി.എന്‍. രാജേഷ്, ബിനില്‍ കുമാര്‍ എന്നിവരാണ് അംഗങ്ങള്‍. സജിമോനെതിരേ നഗരത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളെ സംബന്ധിച്ചും സമിതി അന്വേഷണം നടത്തും.

കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന ലോക്കല്‍ കമ്മിറ്റിയോഗമാണ് തര്‍ക്കത്തില്‍ കലാശിച്ചത്. യോഗത്തില്‍ സജിമോനും പങ്കെടുത്തത് ബഹളം രൂക്ഷമാകാന്‍ കാരണമായി. കേസുകളെ തുടര്‍ന്ന് ആദ്യം സസ്പെന്‍ഷനിലായ സജിമോനെ കഴിഞ്ഞ ഡിസംബറില്‍ പാര്‍ട്ടി പുറത്താക്കിയിരുന്നു. കണ്‍ട്രോള്‍ കമ്മീഷനു നല്‍കിയ പരാതിയെത്തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് സജിമോനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്.

ഇതു വിശദീകരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയോഗം ഒരുവിഭാഗത്തിന്‍റെ ബഹിഷ്‌കരണത്തില്‍ കലാശിച്ചു. സജിമോനെക്കൂടി ഒപ്പം കൂട്ടി ഏരിയാ സെക്രട്ടറി ലോക്കല്‍ കമ്മിറ്റി യോഗത്തിനെത്തിയതിനെതിരേ രൂക്ഷമായ പ്രതികരണമാണ് അംഗങ്ങള്‍ നടത്തിയത്. ഭൂരിപക്ഷാംഗങ്ങളും യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകുകയും ചെയ്തു.

ഇതിനിടെ സജിമോനെ തിരികെയെടുത്ത സിപിഎം നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പീഡനത്തിന് ഇരയായ യുവതിയുടെ സഹോദരനും രംഗത്തെത്തിയിരുന്നു. പീഡനത്തിന് ഇരയായി ഗര്‍ഭിണിയായി പ്രസവിച്ച യുവതിയുടെ കുഞ്ഞിന്‍റെ പിതൃത്വം ഏറ്റെടുക്കുവാന്‍ സജിമോന്‍ തയാറാകാത്തതിനെതിരേയും കുറ്റാരോപിതനെ പിന്തുണയ്ക്കുന്ന സിപിഎം ഏരിയ കമ്മിറ്റിയുടെ നടപടിക്കെതിരേയുമാണ് യുവതിയുടെ സഹോദരന്‍ വിമര്‍ശനം ഉയര്‍ത്തുന്നത്.

സി.സി. സജിമോനെ തിരികെയെടുക്കാനുള്ള തീരുമാനവുമായി നീങ്ങുന്ന സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നതാണ് യുവതിയുടെ സഹോദരന്‍റെ പ്രതികരണം. യുവതിക്ക് പരാതിയില്ല എന്ന് സജിമോന്‍ ഞായറാഴ്ച മാധ്യമങ്ങള്‍ക്ക് മുന്‍പാകെ പ്രതികരിച്ചതിന് പിന്നാലെയാണ് സഹോദരന്‍ പരസ്യ നിലപാട് സ്വീകരിച്ചത്. യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഭാര്യയെ കാറില്‍ കയറ്റി കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസിലും ഡിഎന്‍എ പരിശോധന വേളയില്‍ ആള്‍മാറാട്ടം നടത്തിയ കേസിലും സജിമോന്‍ പ്രതി സ്ഥാനത്തുള്ളത്.