എറണാകുളം നോര്‍ത്ത് മേഖലയുടെ വികസനം പാളുമോ ?
Monday, July 1, 2024 4:45 AM IST
കൊച്ചി: എറണാകുളം നോര്‍ത്ത് മേഖലയുടെ വികസനത്തിനായി ഡിവിഷന്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ തുടക്കമിട്ട പദ്ധതി പാളുന്നു. നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പ്രദേശങ്ങളും അനുബന്ധ റോഡുകളും നോര്‍ത്ത് മേല്‍പ്പാലവും ഉള്‍പ്പെടുന്ന പദ്ധതി പ്രദേശത്ത് വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിച്ച് വിശദമായ പദ്ധതി രേഖ തയാറാക്കാന്‍ ചുമതലപ്പെടുത്തിയ ഏജന്‍സികളുടെ മെല്ലെപ്പോക്കാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.

ജൂലൈ ആദ്യം ഡിപിആര്‍ സമര്‍പ്പിക്കാനായിരുന്നു എംപിയുടെയും എംഎല്‍എയുടെയും മേയറുടെയും സാന്നിധ്യത്തില്‍ ഏഴ് മാസം മുന്‍പ് ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ചുമതലപ്പെട്ട ഏജന്‍സികള്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ട് നീക്കിയിട്ടില്ലെന്നാണ് ലഭ്യമായ വിവരം.

ഡിവിഷന്‍ കൗണ്‍സിലറില്‍ നിന്നു പ്രതീക്ഷ നല്‍കുന്ന പ്രതീകരണവുമല്ല ലഭിക്കുന്നത്. യോഗത്തില്‍ പങ്കെടുത്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരിയുമായി ഏജന്‍സി പ്രതിനിധികള്‍ ഇക്കാര്യത്തില്‍ അഭിപ്രായ ശേഖരണം നടത്തിയിട്ടുമില്ല.

എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍ ആധുനിക നിലവാരത്തില്‍ നവീകരിക്കപ്പെടുമ്പോള്‍ അനുബന്ധ റോഡുകളും ഗതാഗത സൗകര്യങ്ങളും പൊതു ഇടങ്ങളും വികസിപ്പിക്കുന്നതായിരുന്നു പദ്ധതി. റെയില്‍വേ സ്റ്റേഷനിലേക്കുള്ള പ്രധാന റോഡുകളുടെ വികസനം, നടപ്പാതകളുടെ നവീകരണം, ശാസ്ത്രീയമായ പാര്‍ക്കിംഗ്, പൊതു ഇടങ്ങളുടെ ക്രിയാത്മകമായ ഉപയോഗം തുടങ്ങിയ കാര്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി ഡിവിഷന്‍ കൗണ്‍സിലര്‍ കൂടിയായ മനു ജേക്കബ് മുന്നോട്ടു വയ്ക്കുന്നത്.

ടൗണ്‍ ഹാള്‍ മെട്രോ സ്റ്റേഷന്‍ തുടങ്ങി നോര്‍ത്ത് മേല്‍പ്പാലം, റെയില്‍വേ സ്റ്റേഷന്‍ റോഡ്, സെന്‍റ് ബനഡിക്ട് റോഡ്, പരമാര റോഡ് എന്നീ പ്രധാന പതകളാണ് പദ്ധതിയുടെ ഭാഗമായി ആധുനികവത്കരിക്കുക.

കാനകള്‍ നവീകരിച്ച് മനോഹരമായ നടപ്പാതകള്‍ നിര്‍മിച്ച് ആധുനിക വഴിവിളക്കുകള്‍ സ്ഥാപിച്ച് റോഡ് മനോഹരമാക്കുക, നോര്‍ത്ത് മേല്‍പ്പാലത്തിന് താഴെയുള്ള സ്ഥലം പാര്‍ക്കിംഗിനും ഇരിപ്പിടങ്ങള്‍ ഒരുക്കി വിശ്രമത്തിനുള്ള ഇടമാക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രാഥമികമായി ചെയ്യാനുദ്ദേശിക്കുന്നത്.

പ്രദേശത്തെ സ്ഥാപനങ്ങളുടെയും വ്യവസായ സമൂഹത്തിന്‍റെയും പിന്തുണയോടെ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യം.

സ്ഥലമേറ്റെടുക്കല്‍ പ്രായോഗികമല്ലാത്തതിനാല്‍ നിലവിലുള്ള സൗകര്യങ്ങള്‍ കുറ്റമറ്റ നിലയില്‍ മെച്ചപ്പെടുത്തുന്ന പദ്ധതി ആവിഷ്‌കരിക്കണമെന്നും അഭിപ്രായമുണ്ടായി.

സ്റ്റേഷന് മുന്നിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡ് ഒഴിവാക്കി റെയില്‍വേ സ്റ്റേഷനുള്ളില്‍ അതിനുള്ള സൗകര്യമൊരുക്കുന്നത് നല്ലതാകുമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.