അങ്കമാലി നഗരത്തിലെ വീട്ടില്‍ ചാരായ വാറ്റുകേന്ദ്രം; ഒരാള്‍ പിടിയില്‍
Sunday, June 30, 2024 4:22 AM IST
അങ്കമാലി: അങ്കമാലി ടൗണിനോട് ചേര്‍ന്ന വീട്ടില്‍ വന്‍ ചാരായ വാറ്റുകേന്ദ്രം കണ്ടെത്തി. 32 ലിറ്റര്‍ ചാരായവും 430 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കുന്ന് പള്ളിപ്പാട്ട് മോനച്ചന്‍ എന്ന വര്‍ഗീസിന്‍റെ(69) വീട്ടിലാണ് വാറ്റുകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. വർഗീസിനെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആലുവ എക്‌സൈസ് സിഐ അഭിദാസും പാര്‍ട്ടിയും അങ്കമാലി എക്‌സൈസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്. വീടിന്‍റെ ഒന്നാം നിലയില്‍ പ്രത്യേകമായി നിര്‍മിച്ച മുറിയിലാണ് ചാരായം വാറ്റിയിരുന്നത്.

വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു മിന്നല്‍ പരിശോധന. ചാരായം വാങ്ങാനെന്ന വ്യാജേന എത്തിയാണ് എക്‌സൈസ് സംഘം വീടിനുള്ളില്‍ കടന്നത്. കന്നാസുകളിലാക്കിയാണ് ചാരായം സൂക്ഷിച്ചിരുന്നത്.

ചാരായം വാറ്റാനുള്ള വാഷ് വലിയ പ്ലാസ്റ്റിക് പാത്രങ്ങളിലായി സൂക്ഷിച്ച നിലയിലായിരുന്നു. വാറ്റാന്‍ ഉയോഗിക്കുന്ന പ്രഷര്‍ കുക്കറും ഗ്യാസ് സ്റ്റൗവും മറ്റു ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ മോനച്ചനെ റിമാന്‍ഡ് ചെയ്തു.