ജനജീവിതം ദുസഹമാക്കി പന്നി ഫാമുകൾ
Monday, July 1, 2024 4:59 AM IST
നെടുമ്പാശേരി: കുന്നുകര പഞ്ചായത്തിലെ അനധികൃത പന്നി ഫാമുകളുടെ പ്രവർത്തനം ജനജീവിതത്തെ ദുസഹമാക്കുന്നതായി വീണ്ടും പരാതി ഉയരുന്നു. നാല്, ഒൻപത് വാർഡുകളിലായി സ്ഥിതി ചെയ്യുന്ന മൂന്ന് പന്നി ഫാമുകൾക്ക് മറവിൽ വലിയ മാലിന്യ കൂമ്പാരമാണ് രൂപപ്പെട്ടിരിക്കുന്നത്.

നാട്ടുകാരുടെ പരാതിയെതുടർന്ന് ഫാമുകൾക്കെതിരെ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുകയും മാലിന്യം എത്രയും പെട്ടന്ന് മാറ്റുന്നതിനും 50,000 രൂപ പിഴ നിശ്ചയിച്ചും നോട്ടീസ് നൽകുകയും ചെയ്തു. എന്നാൽ മേൽതട്ടിലെ ഉദ്യോഗസ്ഥരുടെയും മറ്റും ഒത്താശയോടെ പഞ്ചായത്ത് തീരുമാനത്തെ മറികടന്ന് ഈ ഫാമുകൾ തുടർന്നും പ്രവർത്തിച്ചുവരികയാണ്.

രാത്രിയുടെ മറവിൽ മലിന്യവുമായി വന്ന വാഹനം ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തടഞ്ഞ് പോലീസിൽ ഏൽപ്പിക്കുകയും ചെയ്‌തെങ്കിലും പോലീസിന്‍റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും സ്വീകരിക്കാൻ തയാറായില്ലെന്നും ആക്ഷേപമുണ്ട്. സമീപ നഗരപ്രദേശങ്ങളിലെ അറവുശാലകളിൽനിന്നും കാറ്ററിംഗ് സ്ഥാപനങ്ങളിൽനിന്നും ഹോട്ടലുകളിൽനിന്നും കൊണ്ടുവരുന്ന ഭക്ഷണ അവശിഷ്ടങ്ങളും മാംസങ്ങളും കുന്നുകൂടി പ്രദേശത്ത് ദുർഗന്ധം വമിക്കുകയാണ്.

നഗരത്തിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണ അവശിഷ്ടങ്ങൾക്കൊപ്പമുള്ള പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിക്കുമ്പോൾ ഉണ്ടാകുന്ന വിഷപ്പുക ശ്വസിച്ചു ശ്വാസകോശ രോഗങ്ങൾ പടരുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.

മഴക്കാലമായതോടെ കിണറുകളിൽ ഇപ്പോൾ മലിനജലം ഒഴുകിയെത്തുകയാണ്. ജലസ്രോതസുകൾ മുഴുവൻ മലിനമായിരിക്കുകയാണ്. ഫാമിന് സമീപത്ത് കുഴിവെട്ടി മലിനജലം കെട്ടി നിർത്തിയിരിക്കുന്നത് കാരണം പ്രദേശത്ത് സാംക്രമിക രോഗങ്ങൾ പടരാനുള്ള സാധ്യതയുമുണ്ട്. ഫാമിൽനിന്ന് മലിനജലം അങ്കമാലി - മാഞ്ഞാലി തോട് ഉൾപ്പെടെയുള്ള പ്രധാന തൊടുകളിലേക്ക് ഒഴുകി എത്തുന്നതും വിവിധ രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്.

പഞ്ചായത്തിൽ നിന്നും ജില്ലാ തലത്തിലേക്ക് അറിയിപ്പ് നൽകിയെങ്കിലും അവിടെ നിന്നും വന്ന് സ്ഥലം സന്ദർശിക്കുന്നതിനോ നടപടി എടുക്കുന്നതിനോ തയ്യാറായിട്ടില്ലെന്നും പഞ്ചായത്തധികൃതർ പറയുന്നു. പഞ്ചായത്ത് ഇടപെട്ട് ഹെൽത്ത് ഇൻസ്‌പെക്ടറെ നേരിട്ട് സ്ഥലം കാണിച്ച് ബോധ്യപ്പെടുത്തിയെങ്കിലും ഫാമുടമകൾക്ക് അനുകൂലമായാണ് അദ്ദേഹവും റിപ്പോർട്ട് നൽകിയതെന്നും ആക്ഷേപം ഉയരുന്നുണ്ട്.