തകർന്നു തരിപ്പണമായി ആലുവ-പെരുമ്പാവൂർ റോഡ് : ജനരോഷം വഴിതിരിച്ച് പൊതുമരാമത്ത്
Monday, July 1, 2024 4:59 AM IST
ആലുവ: രണ്ട് വർഷമായി തകർന്നു കിടക്കുന്ന ആലുവ-പെരുമ്പാവൂർ ദേശസൽകൃത റോഡ് നന്നാക്കാത്തതിനെതിരെ ഉയർന്ന ജനരോഷം വഴിതിരിച്ചുവിട്ട് പൊതുമരാമത്ത് വകുപ്പ്. നിർദിഷ്ട റോഡ് വാട്ടർ അഥോറിറ്റിക്ക് കൈമാറിയെന്നും പരാതികൾ അസിസ്റ്റന്‍റ് എൻജിനീയറോട് പറയണമെന്ന് ആവശ്യപ്പെട്ട് അറിയിപ്പ് ബോർഡ് സ്ഥാപിച്ചാണ് പൊതുമരാമത്ത് ജനരോഷത്തെ പ്രതിരോധിച്ചിരിക്കുന്നത്.

പകലമറ്റം മുതൽ തോട്ടുമുഖം പാലം വരെ കേരള വാട്ടർ അഥോറിറ്റി പൈപ്പ് ലൈൻ പ്രവർത്തികൾ നടക്കുന്നതിനാൽ ഈ റോഡ് കേരള വാട്ടർ അതോറിറ്റിക്ക് കൈമാറിയിരുന്നു എന്നും പരാതികൾക്കും നിർദേശങ്ങൾക്കും വാട്ടർ അഥോറിറ്റി അസിസ്റ്റന്‍റ് എൻജിനീയറെ അറിയിക്കണമെന്നുമാണ് പരസ്യ ബോർഡ്. ആലുവ - പെരുമ്പാവൂർ റോഡിൽ ചാലക്കൽ പെട്രോൾ പമ്പിന് സമീപമാണ് ഈ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

ആരാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നതെന്ന് ബോർഡിൽ നിന്നും വ്യക്തമല്ലെങ്കിലും തകർന്നു കിടക്കുന്ന റോഡിൽ അപകടങ്ങൾ നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ ഭാഗത്തുനിന്ന് തലയൂരാൻ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിരിക്കുന്ന ബോർഡാണിതെന്ന് നാട്ടുകാർ പറയുന്നത്.

ജൽ ജീവൻ മിഷൻ പദ്ധതി ആരംഭിച്ച് നാലുമാസം കഴിഞ്ഞ ശേഷമാണ് ബോർഡ് വച്ചിരിക്കുന്നത്. ഒന്നര വർഷമായി റോഡ് തകർന്നു കിടക്കുന്നെന്ന പരാതി നിലനിൽക്കെയാണ് വാട്ടർ അഥോറിറ്റിക്ക് കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ കൈമാറിയത്. കുഴിയിൽ വീണ് വാഹന അപകടങ്ങൾ വർധിച്ചതോടെ ദിവസേനയാണ് പരാതി ഉയരുന്നത്.

ശോചനീയാവസ്ഥയിലായ റോഡിന്‍റെ ഉത്തരവാദിത്തത്തിൽ നിന്നും കൈകഴുകാൻ വേണ്ടിയാണ് ഈ നീക്കമെന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്ഥാപിച്ച ഭൂഗർഭ പൈപ്പുകളിലൂടെ വെള്ളം പമ്പ് ചെയ്ത് നോക്കിയ ശേഷം മാത്രമേ റോഡ് ടാറിംഗ് നടത്താനാകൂയെന്ന് ജലവകുപ്പ് മന്ത്രി പറഞ്ഞതോടെ യാത്രക്കാരുടെ ദുരവസ്ഥ തുടരുമെന്ന് ഉറപ്പായിരിക്കുകയാണ്.