സെക്രട്ടറിമാരില്ല; പഞ്ചായത്ത് ഭരണം താളം തെറ്റുന്നു
Monday, July 1, 2024 4:45 AM IST
കൊച്ചി: സെക്രട്ടറിമാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാല്‍ ജില്ലയിലെ 15 ഓളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നു. കാഞ്ഞൂര്‍, തുറവൂര്‍, മലയാറ്റൂര്‍, നീലേശ്വരം, ഒക്കല്‍, ചേരാനല്ലൂര്‍, കരുമാലൂര്‍, ചെല്ലാനം, ഐക്കരനാട്, കോട്ടപ്പടി, ഐക്കരനാട്, ചോറ്റാനിക്കര, കുന്നുകര, മുടക്കുഴ പഞ്ചായത്തുകളിലാണ് നിലവില്‍ സെക്രട്ടറിമാരില്ലാത്തത്. 2024ലെ പൊതു സ്ഥലംമാറ്റ നടപടികള്‍ അനന്തമായി നീളുന്നതാണ് കാരണം.

സെക്രട്ടറിമാരില്ലാത്ത സ്ഥലങ്ങളില്‍ തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥന് ചുമതല നല്‍കിയാണ് തത്കാലം മുന്നോട്ട് നീങ്ങുന്നത്. എന്നാല്‍ പ്രധാന വിഷയങ്ങളില്‍ ഇവര്‍ക്ക് തീരുമാനമെടുക്കാനാകുന്നില്ല എന്നത് മിക്കയിടങ്ങളിലും ഭരണ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നതെന്ന് കേരള ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്‍റ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (കെഎല്‍ഇഒ) അഭിപ്രായപ്പെട്ടു.

മാത്രമല്ല മറ്റ് തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ഉദ്യോഗക്കയറ്റം അടക്കമുള്ള കാര്യങ്ങളെ ഇത് ബാധിക്കുന്നതായും പിഎസ്‌സി ലിസ്റ്റില്‍ ഉള്‍പ്പെട്ട് നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും കെഎല്‍ഇഒ ചൂണ്ടിക്കാട്ടുന്നു.
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് പൊതു സ്ഥലംമാറ്റം വൈകിയതെന്നാണ് അധികൃതരുടെ വിശദീകരണം.

എന്നാല്‍ പെരുമാറ്റച്ചട്ടം പിന്‍വലിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും നിയമന നടപടികള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ജില്ലയിലെ സെക്രട്ടറി തസ്തികകളിലെ ഒഴിവുകള്‍ അടിയന്തരമായി പരിഹരിക്കണമെന്നാണ് കെഎല്‍ഇഒയുടെ ആവശ്യം.