ഇരുമലപ്പടി ജംഗ്ഷന് സമീപം റോഡിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് അപകടാവസ്ഥയിൽ
Monday, July 1, 2024 4:59 AM IST
കോതമംഗലം: ഇരുമലപ്പടി ജംഗ്ഷന് സമീപം കലുങ്കിന്‍റെ സ്ലാബ് തകര്‍ന്നിടത്ത് റോഡിന്‍റെ ഒരുഭാഗം ഇടിഞ്ഞത് ഗതാഗതത്തിന് ഭീഷണിയായി. ബിഎംബിസി നിലവാരത്തില്‍ നവീകരിച്ച നെല്ലിക്കുഴി-ഇരുമലപ്പടി-പുതുപ്പാടി റോഡില്‍ പഴയ കാളച്ചന്ത സ്ഥിതി ചെയ്തിരുന്നതിന് സമീപത്തെ കലുങ്കിലാണ് ശനിയാഴ്ച രാത്രി റോഡ് ഇടിഞ്ഞ് താഴ്ന്ന് കുഴി രൂപപ്പെട്ടത്.

റോഡ് അപകടത്തിലായതോടെ നാട്ടുകാര്‍ ഇവിടെ വാഴനട്ടും ഉപയോഗശൂന്യമായ ഫ്‌ളക്‌സ് ബോര്‍ഡ് നാട്ടിയും അപകടസൂചന നൽകിയിട്ടുണ്ട്.

60 വര്‍ഷത്തോളം പഴക്കമുള്ള കലുങ്ക് സംരക്ഷണ ഭിത്തി ഇടിഞ്ഞ്, അടിഭാഗത്തെ സ്ലാബിന്‍റെ കമ്പികള്‍ തുരുമ്പെടുത്ത് പുറത്തേക്ക് തള്ളിയ നിലയിലാണ്. ഏതാനും ദിവസം മുമ്പ് പൊതുമരാമത്ത് ടാര്‍ മിശ്രിതം കൊണ്ടിട്ട് ഓട്ടയടക്കുകയും ചെയ്തിരുന്നു. ഇവിടെയാണ് റോഡ് ഇടിഞ്ഞ് താഴ്ന്ന് കുഴി രൂപപ്പെട്ടത്. കോടികള്‍ ചെലവഴിച്ച് റോഡ് നവീകരിച്ചെങ്കിലും അപകടാവസ്ഥയിലായ കലുങ്ക് മാത്രം പുതുക്കിപണിതില്ല.

ഇരുചക്ര വാഹന യാത്രികരാണ് പലപ്പോഴും കുഴിയില്‍ വീണ് അപകടത്തിലാവുന്നത്. രാത്രിയില്‍ കുഴി ശ്രദ്ധയില്‍പ്പെടതെ നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. കലുങ്കിന്‍റെ അപകടാവസ്ഥയെക്കുറിച്ച് നാട്ടുകാര്‍ പലതവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. ടോറസ് ഉള്‍പ്പെടെ ഭാരവണ്ടികള്‍ സഞ്ചരിക്കുന്ന റോഡില്‍ കലുങ്ക് പുതുക്കി പണിതില്ലെങ്കില്‍ കലുങ്ക് പൂര്‍ണമായും തകര്‍ന്ന് ഇതിലൂടെയുള്ള ഗതാഗതം നിലയ്ക്കാനും സാധ്യതയുണ്ട്.