മുഹമ്മദ് യാസിന്‍റെ മരണത്തിൽ ദുരൂഹതയെന്നു വീട്ടുകാരും നാട്ടുകാരും
Wednesday, July 3, 2024 6:50 AM IST
അതിരമ്പുഴ: മുഹമ്മദ് യാസിന്‍റെ മരണത്തിൽ ദുരൂഹതയെന്ന് വീട്ടുകാരും നാട്ടുകാരും. അതിരമ്പുഴ കിടാച്ചിറ കാരിക്കൊമ്പിൽ ഭാഗത്ത് വട്ടുകുളത്തിൽ മുഹമ്മദ്‌ അയൂബിന്‍റെ മകൻ മുഹമ്മദ്‌ യാസിനെ (19) കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടിന് കുറവിലങ്ങാടിനു സമീപം കാളികാവിൽ നിർമാണത്തിലിരിക്കുന്ന വീടിനുള്ളിൽ മുകളിലത്തെ നിലയിൽനിന്നു വീണു ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.

വൈകുന്നേരം 6.30ന് അതിരമ്പുഴ ജുമാ മസ്ജിദിലെ നമസ്കാരത്തിൽ പങ്കെടുത്ത യാസിൻ വീട്ടിലെത്തി കൂട്ടുകാരനു ഷർട്ടെടുക്കാൻ ഏറ്റുമാനൂർക്കു പോകുന്നുവെന്നുപറഞ്ഞ് ഏഴോടെയാണ് വീട്ടിൽനിന്നു പോയത്. എട്ടിന് കാളികാവിലെ കെട്ടിടത്തിൽ വീണ നിലയിൽ കണ്ടെത്തുകയും ചെയ്തു. കാളികാവിൽ ബന്ധുക്കളാരുമില്ലെന്നു വീട്ടുകാർ പറയുന്നു.

ഏറ്റുമാനൂർക്ക് പോകുന്നുവെന്നു പറഞ്ഞിറങ്ങിയ യാസിൻ എന്തിനു കാളികാവിലെത്തി എന്നത് ദുരൂഹമാണ്. കാളികാവിൽ റോഡിൽ സ്കൂട്ടർ വച്ചശേഷം 400 മീറ്ററോളം അകലെയുള്ള കെട്ടിടത്തിലേക്ക് യാസിൻ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. യാസിൻ ഒറ്റയ്ക്കാണ് യാതൊരു അപരിചിതത്വവും തോന്നാത്ത രീതിയിൽ നടന്നുനീങ്ങുന്നത്. വൈകാതെതന്നെ വീണ നിലയിൽ കണ്ടെത്തുകയും ചെയ്തു.

യാസിൻ എന്തിന് കാളികാവിൽ പോയി, കെട്ടിടത്തിൽ യാസിനെ കാത്ത് മറ്റാരെങ്കിലും ഉണ്ടായിരുന്നോ, ആരെങ്കിലും വിളിച്ചിട്ടാണോ യാസിൻ അവിടെയെത്തിയത് തുടങ്ങിയ സംശയങ്ങളാണ് വീട്ടുകാരും നാട്ടുകാരും ഉന്നയിക്കുന്നത്. മൽപിടുത്തം നടന്നതിന്‍റെയോ ഉപദ്രവിച്ചതിന്‍റെയോ യാതൊരു അടയാളങ്ങളും സംഭവസ്ഥലത്തോ യാസിന്‍റെ ശരീരത്തിലോ ഉണ്ടായിരുന്നില്ലെന്നാണ് പോലീസിൽനിന്നും മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും അറിയുന്നത്.