കൊച്ചുനഴ്‌സറിയായി സഫലം 55 പ്ലസ് കുടുംബസംഗമവേദി
Friday, June 28, 2024 10:59 PM IST
ഈരാറ്റുപേട്ട: ബ്രഹ്‌മി, വയമ്പ്, പലയിനം തൈകള്‍, ചെടികള്‍, വിത്തുകള്‍ എന്നിവ കുട്ടകളില്‍ നിറഞ്ഞു. സഫലം 55 പ്ലസ് കുടുംബസംഗമവേദി കൊച്ചുനഴ്‌സറിയായി.

പൂഞ്ഞാര്‍ ഭൂമിക സജ്ജമാക്കിയ വിത്തുകുട്ടകളാണ് വൃക്ഷത്തൈകളും ചെടികളും വിത്തുകളുംകൊണ്ടു നിറഞ്ഞത്. പങ്കെടുത്തവരിൽ ഏറെപ്പേരും തങ്ങളുടെ വീടുകളിൽനിന്നുള്ള പലയിനം പഴവർഗങ്ങളും തൈകൾക്കൊപ്പം കൊണ്ടുവന്നു.

പണത്തിന്‍റെ വിനിമയമില്ലാതെ ഭക്ഷണത്തിന്‍റെ പങ്കുവയ്ക്കൽ എന്ന മഹത്തായ വിത്തുകുട്ടസംസ്കാരം ഏവർക്കും കൗതുകമായി. തൈകൾക്കൊപ്പം ചക്കയും മാങ്ങയും റമ്പുട്ടാനുമൊക്കെ കുട്ടകളിൽ നിക്ഷേപിക്കുന്നതും ആവശ്യക്കാർ അതിൽനിന്ന് എടുക്കുന്നതുമൊക്കെ പങ്കുവയ്ക്കലിന്‍റെ പുത്തൻ മാതൃകയായി.

കുടുംബസംഗമത്തിൽ ഉഷ ശശിധരൻ അധ്യക്ഷത വഹിച്ചു. വി.എം. അബ്ദുള്ളഖാൻ, ജയിംസ് മാത്യു മേൽവെട്ടം, എബി പൂണ്ടിക്കുളം, പ്രഫ. കെ.പി. ജോസഫ്, രവി പുലിയന്നൂർ, ജോബി ജോസഫ്, ബാബുരാജ് എന്നിവർ പ്രസംഗിച്ചു.