ഡ്രൈവർമാരില്ല: കെഎസ്ആർടിസി ഷെഡ്യൂളുകൾ മുടങ്ങുന്നു
Monday, July 1, 2024 4:10 AM IST
പത്തനംതിട്ട: ഡ്രൈവർമാരുടെ കുറവ് പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയുടെ പ്രവർത്തനം താളംതെറ്റിക്കുന്നു. പുലർച്ചെ ഡിപ്പോയിൽനിന്നു പുറപ്പെടേണ്ട ഷെഡ്യൂളുകളാണ് ഏറെയും മുടങ്ങുന്നത്. മെച്ചപ്പെട്ട വരുമാനം ലഭിക്കുന്ന ചെയിൻ സർവീസുകളടക്കം കഴിഞ്ഞ ദിവസങ്ങളിൽ മുടങ്ങി.

ശനിയാഴ്ച രാവിലത്തെ അഞ്ച് ഷെഡ്യൂളുകൾ മുടങ്ങി. ഇന്നലെ മൂന്നെണ്ണം മുടങ്ങി. ഞായറാഴ്ചകളിൽ അയയ്ക്കാത്ത ചില ഷെഡ്യൂളുകൾ കൂടാതെയാണ് ഇന്നലെ സർവീസുകൾ മുടങ്ങിയത്. ഗ്രാമീണ റൂട്ടുകളിലേക്കുള്ള ഷെഡ്യൂളുകൾ പതിവായി മുടങ്ങുന്നതു യാത്രക്കാരെ ഏറെ വലയ്ക്കുന്നു.

ഓഫീസ് സമയത്ത് മടങ്ങിവരേണ്ട ഷെഡ്യൂളുകൾ രാവിലെ കൃത്യസമയത്ത് ഓപ്പറേറ്റ് ചെയ്യാനാകാത്തതു മൂലം വിദ്യാർഥികളും ഉദ്യോഗസ്ഥരും അടക്കമുള്ളവരുടെ യാത്രയും പ്രതിസന്ധിയിലാകാറുണ്ട്.

28 ഡ്രൈവർമാരുടെ കുറവ്

നിലവിൽ പത്തനംതിട്ട ഡിപ്പോയിൽ 28 ഡ്രൈവർമാരുടെ കുറവാണുള്ളത്. ഡ്രൈവർമാരുടെ എണ്ണത്തിലുള്ള കുറവ് നിലവിൽ ജോലിയിലുള്ളവർക്ക് അമിത ജോലിഭാരത്തിനും ഇടയാക്കുന്നു. ജീവനക്കാരുടെ കുറവ് കൂടാതെ ബസുകളുടെ അറ്റകുറ്റപ്പണികളും സർവീസുകൾ മുടങ്ങുന്നതിന് കാരണമാകുന്നു.

ദീർഘദൂര ഓട്ടം കഴിഞ്ഞ് എത്തുന്ന ബസുകൾ അറ്റകുറ്റപ്പണിക്കു വേണ്ടി കയറ്റിയാൽ പിറ്റേന്നു സമയത്തു ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. പകരം അ‍യയ്ക്കാൻ ബസുകളുമില്ല. ജീവനക്കാരുടെ കുറവ് സർവീസുകൾ വെട്ടിച്ചുരുക്കുന്നതിനും മുടങ്ങുന്നതിനും കാരണമാകുന്നത് ഡിപ്പോയുടെ വരുമാനത്തെയും ബാധിക്കുന്നു.

വില്ലനായി ബ്രെത്തലൈസറും

മുന്നറിയിപ്പില്ലാതെയുള്ള പരിശോധനകൾ നടക്കുന്നത് ജീവനക്കാരെ ഡ്യൂട്ടിയിൽനിന്ന് ഉൾവലിക്കുന്നതായും ആക്ഷേപമുണ്ട്. എന്നാൽ, ഡിപ്പോ അധികൃതർ ഇതു നിഷേധിച്ചു. ബ്രെത്തലൈസർ ഉപയോഗിച്ചുള്ള പരിശോധന ഇപ്പോൾ കെഎസ്ആർടിസിയിൽ വ്യാപകമാണ്. രാവിലെ ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുകയാണ് ലക്ഷ്യം.

എന്നാൽ പലയിടത്തും ഇതിന്‍റെ പേരിൽ തർക്കങ്ങൾ ഉടലെടുത്തിട്ടുണ്ട്. പരിശോധനകൾ അറിഞ്ഞ് പലരും ഡ്യൂട്ടിയിൽ കയറാതെ മാറിനിൽക്കുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ട പ്രതിസന്ധിക്കും ഇതു കാരണമാകുന്നതായി പറയുന്നു.

സമാന അവസ്ഥ മറ്റു ഡിപ്പോകളിലും

ജില്ലയിലെ എല്ലാ ഡിപ്പോകളിലും ജീവനക്കാരുടെ കുറവ് അനുഭവിക്കുന്നുണ്ട്. ഗ്രാമീണ റൂട്ടുകൾ പതിവായി മുടങ്ങുന്നത് യാത്രക്കാരെ ഏറെ വലയ്ക്കുന്നുണ്ട്. നാരങ്ങാനം, കോഴഞ്ചേരി ഭാഗങ്ങളിലേക്കുള്ള സർവീസുകൾ പത്തനംതിട്ട ഡിപ്പോയിൽനിന്നു മിക്കപ്പോഴും മുടങ്ങുകയാണ്.

മുടങ്ങിക്കിടക്കുന്ന പല ഷെഡ്യൂളുകളും പുനരാരംഭിക്കാൻ തീരുമാനമുണ്ടായെങ്കിലും ബസുകളുടെയും ജീവനക്കാരുടെയും കുറവു കാരണം നടപ്പായില്ല. ദീർഘദൂര, ചെയിൻ സർവീസുകളുടെ മുടക്കവും പതിവായിരിക്കുകയാണ്. സ്വകാര്യ ബസുകൾ സർവീസ് നടത്താത്ത പല റൂട്ടുകളിലും യാത്രക്കാർ ബുദ്ധിമുട്ടിലായിട്ടുണ്ട്.

കളക്‌ഷനില്ലാത്ത സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് മുടങ്ങുന്നതെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നു.