ഇഞ്ചിയിലെ വൈവിധ്യങ്ങളുമായി കാതോലിക്കേറ്റിലെ ജിഞ്ചര്‍ ഹൗസ്
Monday, July 1, 2024 4:10 AM IST
ബിജു കുര്യന്‍

പത്തനംതിട്ട: ഇഞ്ചികുടുംബത്തിന്‍റെ വിശാലതയിലേക്ക് സ്വാഗതം ചെയ്യുകയാണ് പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ബോട്ടണി വിഭാഗം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നു ശേഖരിച്ച 1,215 ഇഞ്ചി ഇനങ്ങളാണ് കാതോലിക്കേറ്റ് കോളജിലെ ജിഞ്ചര്‍ ഹൗസിനെ സമ്പന്നമാക്കുന്നത്.

ഏകദേശം 300 ജനുസുകളില്‍ നിന്നാണ് ഇത്രയധികം വൈവിധ്യങ്ങള്‍ വേര്‍തിരിച്ചിരിക്കുന്നത്. ഇഞ്ചിയെ സംബന്ധിച്ച് ആധികാരിക പഠനത്തിനു താത്പര്യമുള്ളവര്‍ക്ക് ഇടം ഒരുക്കിയിരിക്കുകയാണ് പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ ബോട്ടണി വിഭാഗം. കോളജിലെ അധ്യാപകനും ഇഞ്ചി ഗവേഷകനുമായ ഡോ. വി.പി. തോമസിന്‍റെ ചുമതലയിലാണ് ജിഞ്ചര്‍ ഹൗസിന്‍റെ പ്രവര്‍ത്തനം.

2015ലാണ് ഇത്തരത്തില്‍ ഒരു ജിഞ്ചര്‍ ഹൗസ് കോളജില്‍ രൂപകല്പന ചെയ്തത്. 2018 ഒക്ടോബര്‍ മൂന്നിന് ഔദ്യോഗികമായി ആരംഭിച്ചു. ജിഞ്ചര്‍ ഹൗസിന് അകത്തും പുറത്തുമായി ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നുമുള്ള ഇഞ്ചിവര്‍ഗ സസ്യങ്ങളാണുള്ളത്. ഹോര്‍ട്ടികള്‍ച്ചറല്‍ ഇനങ്ങളും ഇഞ്ചി ഓര്‍ഡറിലെ സസ്യങ്ങളും ഗാര്‍ഡനിലുണ്ട്.

നിരവധി ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഇഞ്ചി വൈവിധ്യത്തിലുണ്ട്. അന്യംനിന്നുപോയേക്കാവുന്ന വൈവിധ്യങ്ങളാണ് ഇവയില്‍ പലതും. നാടന്‍ ഇഞ്ചിക്കൊപ്പം ഔഷധഗുണമുള്ളതിന്‍റെ പേരില്‍ സംരക്ഷിച്ചുവന്ന ഇഞ്ചി വൈവിധ്യങ്ങള്‍ പലതും ജിഞ്ചര്‍ ഗാര്‍ഡന്‍റെ അലങ്കാരമായുണ്ട്.

കേരളത്തില്‍ കന്നുകാലി കര്‍ഷകര്‍ സംരക്ഷിച്ചുവന്നിരുന്ന മലഇഞ്ചിയും ഇക്കൂട്ടത്തിലുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്ക് ദഹനക്കുറവുണ്ടായാല്‍ ഉപയോഗിച്ചുവന്നിരുന്നതാണ് മലഇഞ്ചി. ഔഷധഗുണമുള്ള ഇഞ്ചിവര്‍ഗങ്ങള്‍ പലതും കേരളത്തിലെ കാലാവസ്ഥയ്ക്കനുസൃതമായി കൃഷി ചെയ്യാനാകു‌മെന്ന് ഗവേഷകര്‍ പറയുന്നു.

കര്‍ഷകര്‍ക്ക് മൂല്യവര്‍ധിത ഉത്പന്നങ്ങളായി ഇവയെ അവതരിപ്പിക്കാനാകും. ഇഞ്ചിയും മഞ്ഞളും കോലിഞ്ചിയും കൃഷിയിടങ്ങളില്‍ സ്ഥാനംപിടിച്ചതുപോലെ ആളുകള്‍ക്ക് കൃഷിയായി നട്ടുവളര്‍ത്താം.

ഇഞ്ചിവര്‍ഗങ്ങളെ അവയുടെ വര്‍ഗീകരണസ്ഥാനം, സസ്യ ഉപയോഗങ്ങള്‍ തുടങ്ങിയവ അനുസരിച്ചാണ് ക്രമീകരിച്ചിട്ടുള്ളത്. ഇതിലൂടെ ഗവേഷണ സാധ്യതകളാണ് വര്‍ധിപ്പിക്കുന്നത്. അതു കൂടുതല്‍ ഗവേഷണത്തിനുള്ള ഒരു വിഭവമായിരിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഗവേഷകര്‍ ജിഞ്ചര്‍ ഹൗസിലേക്ക് പഠനത്തിനായി എത്തിച്ചേരാറുണ്ട്.

മഞ്ഞള്‍, നാടന്‍ ഇഞ്ചി, ചുവന്ന ഇഞ്ചി, കരിമഞ്ഞള്‍, ഏലം, കച്ചോലം, ചെങ്ങനീര്‍കിഴങ്ങ് തുടങ്ങി നാടിനു സുപരിചിതമായ ഔഷധസസ്യങ്ങള്‍ക്കും ജിഞ്ചര്‍ ഹൗസില്‍ സ്ഥാനമുണ്ട്. നാഗാലാന്‍ഡ്, മിസോറം, ആന്‍ഡമാന്‍ എന്നീ സംസ്ഥാനങ്ങളിലെ നിത്യഹരിത വനങ്ങളില്‍നിന്നു കൊണ്ടുവന്ന വന്യഇനങ്ങളും ഇക്കൂട്ടത്തിലുണ്ട്.

ഗവേഷണത്തിന്‍റെ ഭാഗമായി 15ലേറെ സസ്യങ്ങളെ പുതുതായി കണ്ടുപിടിച്ചു പേരുകള്‍ നല്‍കിയിട്ടുണ്ട്. ഇവയെല്ലാം ഡോ. വി.പി. തോമസിന്‍റെ അശ്രാന്ത പരിശ്രമത്തിന്‍റെ ഫലമായിട്ടുണ്ടായതാണെങ്കിലും ബോട്ടണിയിലെ അധ്യാപക, വിദ്യാര്‍ഥി കുടുംബം ഇന്നു തങ്ങളുടെ ഇഞ്ചി കുടുംബത്തെയും നെഞ്ചോടു ചേര്‍ത്തിരിക്കുകയാണ്.