കൊടുമണ്ണിലെ വിവാദ സ്ഥലങ്ങളിൽ പുറന്പോക്ക് ഇല്ലെന്നു നിഗമനം
Wednesday, July 3, 2024 12:01 AM IST
പത്തനംതിട്ട: നിർമാണത്തിലുള്ള ഏഴംകുളം-കൈപ്പട്ടൂർ റോഡിൽ കൊടുമണ്ണിലെ റോഡ് പുറമ്പോക്ക് അളവ് പൂർത്തിയായി. ഓട നിർമാണം വിവാദമായതിനു പിന്നാലെ നടന്ന റോഡ് അളവെടുപ്പിൽ തങ്ങളുടെ വസ്തുവിൽ പുറമ്പോക്ക് ഇല്ലെന്ന അവകാശവാദത്തിൽ കോൺഗ്രസും മന്ത്രി വീണാ ജോർജിന്‍റെ ഭർത്താവ് ഡോ. ജോർജ് ജോസഫും എത്തിച്ചേർന്നു. എന്നാൽ, ഇതു സംബന്ധിച്ച അന്തിമ തീരുമാനം ജില്ലാ കളക്ടർക്കു വിട്ടിരിക്കുകയാണെന്നു റവന്യു ഉദ്യോഗസ്ഥർ അറിയിച്ചു.

ഇന്നലെ അളവെടുപ്പ് കഴിഞ്ഞതോടെ സ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.

പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തുണ്ടായിരുന്ന ഡോ. ജോർജ് ജോസഫിനു ലഡു നൽകാൻ ശ്രമിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ തട്ടിക്കളയുകയും കോൺഗ്രസുകാരുമായി ഉന്തും തള്ളും നടക്കുകയും ചെയ്തു.

പരസ്പരം വാക്കേറ്റത്തെ തുടർന്ന് നേരിയ സംഘർഷവും ഉണ്ടായി. വീണാ ജോർജിന്‍റെ ഭർത്താവ് ജോർജ് ജോസഫ് അദ്ദേഹത്തിന്‍റെ ഷോപ്പിംഗ് കോംപ്ലക്സിനു മുന്പിൽ നിൽക്കുന്പോൾ മണ്ഡലം പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ പ്രകടനമായി എത്തിയ കോൺഗ്രസുകാർ ലഡു നൽകാൻ ശ്രമിക്കുകയായിരുന്നു.

‌കോൺഗ്രസ് ഓഫീസ് വീണ്ടും
അളക്കണമെന്ന് ഡിവൈഎഫ്ഐ

കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് മുന്നിൽ പുറമ്പോക്ക് കൈയേറിയിട്ടുണ്ടെന്നും വീണ്ടും അളക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടത് ബഹളമുണ്ടാക്കി. ഇതിന് സമീപത്തായി തോടിനോട് ചേർന്ന് അവർ കൊടിയും നാട്ടി.

കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് മുന്നിൽ റോഡിനോട് ചേർന്ന് പുറമ്പോക്ക് കൈയേറിയെന്നായിരുന്നു ജോർജ് ജോസഫിന്‍റെയും സിപിഎമ്മിന്‍റെയും പരാതി. തന്‍റെ സ്ഥലത്ത് പുറമ്പോക്ക് ഇല്ലെന്ന് നേരത്തെ തെളിഞ്ഞതാണെന്ന്ജോർജ് ജോസഫ് പറഞ്ഞു. റോഡിന് കൂടുതൽ സ്ഥലം വിട്ടുനൽകിയിട്ടുണ്ടെന്നും ജോർജ് ജോസഫ് പറഞ്ഞു. ഇതു സ്വയം അളന്നു തിട്ടപ്പെടുത്താൻ ശ്രമിച്ച ജോർജ് ജോസഫ് കോൺഗ്രസ് ഓഫീസിനു മുൻവശം അളക്കാൻ ശ്രമിച്ചത് നേരത്തെ സംഘർഷത്തിനിടയാക്കിയിരുന്നു.

തർക്കം ഓടയുടെ അലൈൻമെന്‍റിൽ

മന്ത്രി വീണാ ജോർജിന്‍റെ ഭർത്താവിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുന്നിൽ ഓടയുടെ അലൈൻമെന്‍റ് മാറ്റിയതിനെത്തുടർന്നാണ് വിവാദമുയർന്നതും ഈ ഭാഗത്തെ ഓടപണികൾ തടസപ്പെട്ടതും. ഇതേ തുടർന്നാണ് റോഡിന്‍റെ ഇരുവശങ്ങളും അളക്കണമെന്നും കോൺഗ്രസ് ഓഫീസ് ഉൾപ്പെടെയുളള ഭാഗത്ത് കൈയേറ്റം നടന്നതായുമുള്ള പരാതി ജില്ലാ കളക്ടർക്കു ല ഭിക്കുന്നത്. റോഡ് അളന്ന് പുറന്പോക്ക് നിശ്ചയിക്ക ണമെന്ന് ആവശ്യപ്പെട്ട് ജോർജ് ജോസഫും പരാതി നൽകി.

കഴിഞ്ഞ ജൂൺ 26 നാണ് അളവ് തുടങ്ങിയത്. റവന്യു വിഭാഗം വാഴവിള പാലം മുതൽ കൊടുമൺ പഴയ പോലീസ് സ്റ്റേഷൻ വരെയുള്ള ഭാഗത്ത് അളന്ന് കല്ലിട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർ റിപ്പോർട്ട് കളക്ടർക്ക് നൽകുന്ന മുറയ്ക്ക് പുറമ്പോക്ക് സംബന്ധിച്ച അന്തിമ തീരുമാനം അറിയിക്കും.

പ്രതിഷേധങ്ങൾക്കിടെയിലും ജോർജ് ജോസഫിന്‍റെ കെട്ടിടത്തിന് മുന്നിൽ തർക്കത്തിലുണ്ടായിരുന്ന ഓടയുടെ പണി പൂർത്തിയായി വരികയാണ്.