നാലുവർഷ ബിരുദ കോഴ്സിനൊരുങ്ങി ജില്ലയിലെ കോളജുകളും
Monday, July 1, 2024 4:10 AM IST
പത്തനംതിട്ട: സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്സുകൾക്ക് ഇന്നു തുടക്കമാകുമെന്നിരിക്കേ ജില്ലയിലെ കോളജുകളിലും ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകും. വിജ്ഞാനോത്സവത്തോടെയാണ് നവാഗതരെ കോളജിലേക്ക് സ്വീകരിക്കുന്നത്. രാവിലെമുതൽ കോളജുകളിൽ സാംസ്കാരിക പരിപാടികളടക്കം അരങ്ങേറും.

സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കലാലയ മുറ്റത്തേക്ക് ആദ്യമായെത്തുന്നവർക്ക് നൂതന വിദ്യാഭ്യസ സന്പ്രാദയത്തെ സംബന്ധിച്ച ആശങ്ക മാറ്റുന്നതിനുള്ള പരിപാടികളാകും വരുംദിവസങ്ങൾ ക്രമീകരിക്കുക.

സംസ്ഥാനതല വിജ്ഞാനോത്സവം ഇന്ന് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ഗവൺമെന്‍റ് വിമൻസ് കോളജിൽ ഉദ്ഘാടനം ചെയ്യുന്പോൾ അതു സംപ്രേഷണം ചെയ്യാനുള്ള ക്രമീകരണം എല്ലാ കോളജുകളിലും ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇതാദ്യമായാണ് ഏകീകൃത അക്കാദമിക് കലണ്ടർ പ്രകാരം കോളജുകളിൽ ക്ലാസ് ആരംഭിക്കുന്നത്. എല്ലാ സർവകലാശാലകളിലും ബിരുദ ക്ലാസുകൾ ഇന്നാണ് ആരംഭിക്കുന്നത്.

പുതുതായി കോഴ്സിനു ചേരുന്ന കുട്ടികൾക്ക് മൂന്നുവർഷം കഴിയുന്പോൾ ബിരുദം നേടി എക്സിറ്റ് ചെയ്യാനും താത്പര്യമുള്ളവർക്ക് നാലുവർഷവും പൂർത്തിയാക്കി ഓണേഴ്സ് ബിരുദം നേടാനും ഗവേഷണ താത്പര്യമുള്ളവർക്ക് ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം നേടാനും കഴിയുന്ന വിധത്തിലാണ് പ്രോഗ്രാമിന്‍റെ ക്രമീകരണം.

നിലവിൽ എടുത്തിട്ടുള്ള ഇഷ്ടവിഷയത്തിൽ മടുപ്പ് തോന്നുന്നപക്ഷം മറ്റൊരു വിഷയത്തിലേക്കു മാറാനും ഇടയ്ക്കുവച്ച് ബ്രേക്ക് ചെയ്തതിനുശേഷം പഠനം തുടരാനുമൊക്കെയുള്ള അവസരം കുട്ടികൾക്കു ലഭിക്കും.

സയൻസ് വിഷയങ്ങളിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പ്രവേശനം നേടിയവരുടെ എണ്ണത്തിൽ വർധനയുണ്ടെന്ന് കോളജ് പ്രിൻസിപ്പൽമാർ പറഞ്ഞു. എന്നാൽ ചില ഭാഷാവിഷയങ്ങളിലും ആർട്സ് വിഷയങ്ങളിലും കുട്ടികളുടെ കുറവുണ്ട്. മാനേജ്മെന്‍റ് സീറ്റുകളടക്കം എല്ലായിടത്തും ഒഴിവുകളുമുണ്ട്.