സർക്കാർ ഡോക്‌ടർമാർ അസ്വസ്ഥർ; രോഗികളെയും ബാധിച്ചുതുടങ്ങി
Monday, July 1, 2024 4:10 AM IST
പത്തനംതിട്ട: ജില്ലയിലെ സർക്കാർ ആശുപത്രികളുമായി ബന്ധപ്പെട്ട് അസ്വസ്ഥതകൾ പുകയുന്നു. ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയിൽ ഡോക്ടർമാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ വഷളാകുന്നത് ആശുപത്രികളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചുതുടങ്ങി.

ഡോക്ടർമാരുടെ സ്ഥലംമാറ്റം, പരാതികളിൽ തീരുമാനങ്ങളില്ലാത്തത്, എൻഎച്ച്എം ഡോക്ടർമാരുടെ ശന്പളം മുടങ്ങിയത്, ആശുപത്രികളിലെ സ്ഥലപരിമിതികൾ തുടങ്ങിയ വിഷ‍യങ്ങളാണ് പരിഹാരമില്ലാതെ നീളുന്നത്.

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ യാതൊരു മുന്നറിയിപ്പുമില്ലാതെ ജില്ലയുടെ അതിർത്തി പ്രദേശത്തേക്കു സ്ഥലംമാറ്റിക്കൊ‌ണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങി. രാഷ്‌ട്രീയ താത്പര്യങ്ങൾക്കു കൂട്ടുനിൽക്കാതെ വന്നപ്പോഴാണ് സ്ഥലംമാറ്റമെന്ന ആക്ഷേപം ഡോക്ടർമാർക്കിടയിലുണ്ട്.

ജനറൽ ആശുപത്രിയിൽ കാഷ്വാലിറ്റി വിഭാഗത്തിലും ഒപിയിലും ഡോക്ടർമാരില്ലാതെ വലയുമ്പോഴാണ് നിലവിൽ പ്രവൃത്തിപരിചയമേറെയുള്ള വനിതാ ഡോക്ടറെക്കൂടി സ്ഥലംമാറ്റിയത്.
പത്തനംതിട്ട, അടൂർ‌ ജനറൽ ആശുപത്രികളിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലുമായി ഡോക്ടർമാരുടെ സ്വകാര്യ പ്രാക്‌ടീസ് സ്ഥലത്ത് വിജിലൻസ് കഴിഞ്ഞയിടെ നടത്തിയ റെയ്ഡും ഇതുമായി ബന്ധപ്പെട്ടു നൽകിയ റിപ്പോർട്ടുകളും ഉപയോഗപ്പെടുത്തി ആരോഗ്യവകുപ്പ് നടപടിക്കു ശ്രമിക്കുന്നുവെന്ന ആക്ഷേപവുമുണ്ട്.

നിയമവിരുദ്ധമായ സ്വാകാര്യ പ്രാക്‌ടീസ് തങ്ങൾ നടത്തിയിട്ടില്ലെന്നിരിക്കേ അവഹേളിക്കാനുള്ള തന്ത്രമാണിതെന്ന് ഡോക്ടർമാർ പറയുന്നു. അനാവശ്യ ഇടപെടലുകളും പ്രതിസന്ധികളും സൃഷ്ടിക്കുന്നതോടെ ചികിത്സ സംവിധാനങ്ങളിൽ പോലും താളപ്പിഴകളുണ്ടാകുന്നതായി പറയുന്നു. നിലവിൽ ജില്ലയിലെ പ്രമുഖ സർക്കാർ ആശുപത്രികൾ പോലും സ്ഥലപരിമിതി അടക്കമുള്ള പ്രശ്നങ്ങളിലാണ്. ഇതിനിടെയിലാണ് ഡോക്ടർമാരെ സമ്മർദത്തിലാക്കുന്ന നീക്കങ്ങളുണ്ടാകുന്നത്.

എൻഎച്ച്എമ്മിൽ ആറുമാസമായി ശന്പളമില്ല

ഡോക്ടർമാരുൾപ്പെടെ നാഷണൽ ഹെൽത്ത് മിഷൻ വഴി നിയമിതരായ എല്ലാ ജീവനക്കാർക്കും കഴിഞ്ഞ ആറുമാസമായി കൃത്യമായി ശമ്പളം ലഭിക്കുന്നില്ല. സമരപരിപാടികൾ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇതിനിടെ തെരഞ്ഞെടുപ്പ് ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് യൂണിയൻ നേതാവിന്‍റെ അറിയിപ്പ് എത്തിയത് സജീവ ചർച്ചയ്ക്ക് കാരണമായിരുന്നു.

ജീവനക്കാർക്ക് ഒരു പ്രയോജനവുമില്ലാത്ത യൂണിയനുവേണ്ടി ഇനിയും പിരിവു നൽകാൻ പലരും വിസമ്മതം പ്രകടിപ്പിച്ചതോടെ ഡോക്ടർമാർ അടക്കമുള്ളവർക്കുനേരേ പ്രതികാര നടപടി തുടങ്ങിയതായി പറയുന്നു.

യൂണിയൻ നേതാവിന്‍റെ താത്പര്യം സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ ആരോഗ്യവകുപ്പിൽ സ്വാധീനം ചെലുത്തി നടപടി എടുപ്പിക്കുന്നുവെന്നുമാണ് ആക്ഷേപം. തെരഞ്ഞെടുപ്പു ഫണ്ട് കൊടുത്തവർക്കു രസീത് കിട്ടാതെ വന്നപ്പോൾ വനിതാ ഡോക്ടർ ഉൾപ്പെടെ ചോദ്യം ചെയ്തതാണ് നേതാവിനെ പ്രകോപിപ്പിച്ചത്.

കേന്ദ്ര ചട്ടപ്രകാരം പ്രവർത്തിക്കുന്നില്ലെന്ന പേരിലാണ് എൻഎച്ച്എം ഫണ്ട് മുടങ്ങിയത്. ഇതിന്‍റെ ഭാഗമായാണ് കഴിഞ്ഞദിവസം ആരോഗ്യ കേന്ദ്രങ്ങളുടെ പേരിനൊപ്പം കേന്ദ്ര നിർദേശ പ്രകാരമുള്ള ബോർഡ് കൂടി വയ്ക്കാൻ തീരുമാനമുണ്ടായിരിക്കുന്നത്.

ജില്ലാ ആശുപത്രിയിൽ ഡോക്‌ടർമാർ ഇന്ന് പ്രതിഷേധിക്കും

കോഴഞ്ചേരി ജില്ലാ ആശൂപത്രി സൂപ്രണ്ട് ഡോ. നിതീഷ് ഐസക് സാമുവേലിനെ ഡ്യൂട്ടി സമയത്തു വധഭീഷണി മുഴക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ നടപടി വൈകുന്നതിനെതിരേ ഡോക്‌ടേഴ്സ് ദിനമായ ഇന്ന് പരസ്യ പ്രതിഷേധം നടത്തുമെന്ന് കെജിഎംഒഎ.

അക്രമിസംഘത്തിനെതിരേ ആശുപത്രി സംരക്ഷണ നിയമപ്രകാരം ആറന്മുള പോലീസ് കേസെടുത്ത് എഫ്ഐആർ ഇട്ടുവെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് രാവിലെ 8.15ന് കെജിഎംഒഎ നേതൃത്വത്തിൽ പ്രതിഷേധയോഗം ചേരുന്നത്.

ജില്ലാ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെതിരേയുള്ള പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സൂപ്രണ്ടിനുനേരേ ഭീഷണി ഉണ്ടായത്. കഴിഞ്ഞ ജൂൺ 14ന് സൂപ്രണ്ടിന്‍റെ ചേംബറിൽ കടന്നുകയറി ഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തിൽ രാഷ്‌ട്രീയ സമ്മർദ്ദത്തെത്തുടർന്നാണ് പോലീസ് നടപടി വൈകിപ്പിക്കുന്നതെന്നാണ് ആക്ഷേപം.