സീതത്തോട് ഷോപ്പിംഗ് കോംപ്ലക്സ് നിർമാണം വേഗത്തിലാക്കും
Monday, July 1, 2024 4:17 AM IST
സീതത്തോട്: ഭവന നിർമാണ ബോർഡിന്‍റെ ചുമതലയിൽ സീതത്തോട് മാർക്കറ്റ് ജംഗ്ഷനിൽ നിർമാണത്തിലുള്ള ഷോപ്പിംഗ് കോംപ്ലക്സ് എട്ടു മാസം കൊണ്ട് പൂർത്തീകരിക്കും. നാലു നിലകളിലായി 24,000 ചതുരശ്ര അടിയിൽ മാർക്കറ്റ് ജംഗ്ഷനിലാണ് ഷോപ്പിംഗ് കോംപ്ലക്സ് നിർമാണം. നിർമാണ പുരോഗതി കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ വിലയിരുത്തി.

സീതത്തോട് മാർക്കറ്റ് ജംഗ്ഷനിൽ പഞ്ചായത്ത് വക സ്ഥലത്താണ് നിർമാണം ആരംഭിച്ചിരിക്കുന്നത്. 44 വ്യാപാര സ്റ്റാളുകൾ, ആധുനിക ഭക്ഷണശാല, കോൺഫറൻസ് ഹാൾ, ഗസ്റ്റ് റൂമുകൾ, മൾട്ടിപ്ലക്സ് തിയറ്റർ തുടങ്ങിയ സൗകര്യങ്ങളോടുകൂടി നിർമിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്‍റെ ഭാഗമായി വിശാലമായ ഓട്ടോ, ടാക്സി സ്റ്റാൻഡും നിർമിക്കും.

മൾട്ടിപ്ലക്സ് തിയറ്ററിന്‍റെ രൂപരേഖയും പരിശോധിച്ചു. കോംപ്ലക്സിന്‍റെ മൂന്ന്, നാല് നിലകളിലായി രണ്ടു സ്ക്രീനുകളിലായി ആധുനിക സൗകര്യങ്ങളോടു കൂടിയ തിയറ്ററുകൾ നിർമിക്കാനാണ് തയാറെടുക്കുന്നത്. വിനോദസഞ്ചാരികളായി എത്തുന്നവർക്ക് താമസിക്കുന്നതിന് ആവശ്യമായ റൂമുകളും ഷോപ്പിംഗ് കോംപ്ലക്സിന്‍റെ ഭാഗമായി രൂപകല്പന ചെയ്തിട്ടുണ്ട്.

നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിൽ എംഎൽഎയ്ക്കു പുറമേ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ആർ. പ്രമോദ്, ഭവന നിർമാണ ബോർഡ് ചീഫ് എൻജിനിയർ ഹരികൃഷ്ണൻ, റീജണൽ എൻജിനിയർ ആർ. ജലജ, എക്സിക്യൂട്ടീവ് എൻജിനിയർ ജി. സുരേഷ് കുമാർ, ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി എം. സുരേഷ്കുമാർ, അസിസ്റ്റന്‍റ് എൻജിനിയർ പി.സി. രാഘവൻ എന്നിവർ പങ്കെടുത്തു.