ജില്ലാ ആശുപത്രി സൂപ്രണ്ടിനെതിരേ ഭീഷണി: നടപടി വൈകുന്നതിൽ ഡോക്‌ടർമാർ പ്രതിഷേധിച്ചു
Tuesday, July 2, 2024 2:58 AM IST
പത്തനംതിട്ട: ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. നിതീഷ് ഐസക് സാമുവേലിനെതിരേ ഡ്യൂട്ടി സമയത്ത് വധഭീഷണി മുഴക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിലെ പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കേരള ഗവൺമെന്‍റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ ഡോക്ടേഴ്സ് ദിനത്തിൽ പ്രതിഷേധം.

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇന്നലെ നടന്ന പ്രതിഷേധയോഗം കെജിഎംഒഎ സൗത്ത് സോൺ പ്രസിഡന്‍റ് ഡോ. സാബു സുഗതൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ഡോ. ജീവൻ കെ.നായർ, ട്രഷറർ പ്രശാന്ത്, ഡോ. ആശിഷ് മോഹൻകുമാർ, ഡോ. ജ്യോതിന്ദ്രൻ, ഡോ. സ്വപ്ന ജോർജ് എന്നിവർ പ്രസംഗിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അടുത്തയാഴ്ച ഒപി ബഹിഷ്കരണം ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കെജിഎംഒഎ ഭരാവാഹികൾ പറഞ്ഞു.

ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെതിരേ പരാതിപ്രവാഹം

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെതിരേ പൊതുജനങ്ങളിൽനിന്നുൾപ്പെടെ മുപ്പതോളം പരാതികളാണ് സൂപ്രണ്ടിന് ലഭിച്ചത്. പലപ്പോഴായി വിശദീകരണം ചോദിച്ചിരുന്നെങ്കിലും അതിനൊന്നും തന്നെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മറുപടി നൽകിയിരുന്നില്ലെന്ന് പറയുന്നു. തുടർന്ന് നൽകിയ മെമ്മോകൾ ഒന്നും തന്നെ അവർ കൈപ്പറ്റിയിരുന്നുമില്ല. ആ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് മേധാവിക്കും ഡിഎംഒയ്ക്കും സൂപ്രണ്ട് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെതിരേ പരാതി നൽകുന്നത്.

ഇതറിഞ്ഞ അവർ കഴിഞ്ഞ ജൂൺ 14നു ബന്ധുക്കളെ കൂട്ടി ആശുപത്രിയിലെത്തി സൂപ്രണ്ടിനെ തടഞ്ഞു വയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുലെന്നാണ് പരാതി. സംഭവദിവസം തന്നെ സൂപ്രണ്ട് പോലീസിന് നൽകിയ പരാതിയിൽ പിന്നീട് എഫ്ഐആർ എടുത്തെങ്കിലും തുടർ നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ നൽകിയിട്ടും ഇതേവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കെജിഎംഒഎ കുറ്റപ്പെടുത്തി.

ഗുരുതരമായ കൃത്യവിലോപവും പൊതുജനങ്ങൾക്ക് സേവനം നൽകുന്നതിൽ വീഴ്ചവരുത്തുകയും ചെയ്ത ഒരു സ്റ്റാഫിനെ നിയന്ത്രിക്കാൻ ശ്രമിച്ചു കടുത്ത മാനസിക സമ്മർദത്തിലും ഭീഷണി നേരിടുകയുമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.