എന്തുകൊണ്ട്? ബോക്സിനുള്ളിൽവച്ച് ഹാൻഡ് ആയെങ്കിലും റഫറി എന്തുകൊണ്ട് പെനാൽറ്റി വിധിക്കുകയോ വിഎആർ പരിശോധന നടത്തുകയോ ചെയ്തില്ല എന്നത് ജർമൻ ആരാധകരെ പ്രകോപിപ്പിച്ചു. മാത്രമല്ല, ഈ നടപടി ഫുട്ബോൾ ആരാധകരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു. കാരണം, ബോക്സിനുള്ളിൽ ഹാൻഡ് വന്നാൽ പെനാൽറ്റി ആണെന്നത് ഏവർക്കും അറിയാവുന്നതാണ്. പക്ഷേ, യുവേഫ 2024 യൂറോയ്ക്കു മുന്‍പ് ഇതിൽ ചെറിയ മാറ്റങ്ങൾ വന്നിരു
എല്ലാ ഹാൻഡും പെനാൽറ്റിയല്ല ബോക്സിനുള്ളിലെ എല്ലാ ഹാൻഡും പെനാൽറ്റി അല്ല എന്നതായിരുന്നു യൂറോ 2024നു മുന്‍പ് യുവേഫ റഫറിമാർക്കു നൽകിയ സുപ്രധാന നിർദേശം. കളിക്കാരുടെ മൂവ്മെന്റ്, ബയോമെക്കാനിക്കൽ നീക്കം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചു മാത്രമേ പെനാൽറ്റി വിധിക്കാൻ സാധിക്കൂ.
അതുകൊണ്ടുതന്നെ കൈകൾ ശരീരത്തോട് ചേർന്ന്/താഴേക്ക് ലംബമായി/ശരീരത്തിനു പിന്നിലായി ആണെങ്കിൽ പെനാൽറ്റി അല്ല എന്നതായിരുന്നു തീരുമാനം. ഈ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മാർക്ക് കുക്കുറെല്ലയുടെ ഹാൻഡ് ബോളിൽ റഫറി പെനാൽറ്റി വിധിക്കാതിരുന്നത്.
വിഎആർ റഫറിയോട് മൈക്രോഫോണിലൂടെ സംസാരിച്ചശേഷമായിരുന്നു ഓണ്‍ ഫീൽഡ് റഫറിയായ ആന്റണി ടെയ്ലർ പെനാൽറ്റി അല്ലെന്ന അന്തിമതീരുമാനം കൈക്കൊണ്ടത്.
പോർച്ചുഗലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയ (5-3) ഫ്രാൻസാണ് സെമിയിൽ സ്പെയിനിന്റെ എതിരാളികൾ.