‘ദൈവത്തിന്‍റെ’ കൈ
‘ദൈവത്തിന്‍റെ’ കൈ
Sunday, July 7, 2024 1:32 AM IST
സ്റ്റുട്ഗർട്ട്: ലോക ഫുട്ബോളിൽ ‘ദൈവത്തിന്‍റെ കൈ’ കളിക്കളത്തിൽ ആദ്യമവതരിച്ചത് 1986ൽ... ഫിഫ ലോകകപ്പ് ക്വാർട്ടറിൽ അർജന്‍റീനയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിലായിരുന്നു അത്.

അർജന്‍റീനയുടെ ഡിയേഗൊ മാറഡോണയുടെ കൈയിൽ തട്ടിയ പന്ത് ഇംഗ്ലണ്ട് വലയിൽ. ആ ഹാൻഡ്ബോൾ റഫറി കാണാതിരുന്നതോടെ ‘ദൈവത്തിന്‍റെ കൈ ഗോൾ’ എന്ന പ്രയോഗം ഫുട്ബോൾ ചരിത്രത്താളുകളിൽ രേഖപ്പെടുത്തപ്പെട്ടു...

38 വർഷങ്ങൾക്കിപ്പുറമുള്ള മറ്റൊരു ക്വാർട്ടർ പോരാട്ടത്തിൽ വീണ്ടും ദൈവത്തിന്‍റെ കൈ അവതരിച്ചു. ഫിഫ ലോകകപ്പല്ല, യുവേഫ യൂറോ കപ്പാണ് വേദി. ക്വാർട്ടറിലെ എതിരാളികൾ ജർമനിയും സ്പെയിനും. 51-ാം മിനിറ്റിൽ ഡാനി ഓൾമോ സ്പെയിനിനുവേണ്ടിയും 89-ാം മിനിറ്റിൽ ഫ്ളോറിയൻ വിർട്ട്സിലൂടെ ജർമനിയും ഗോളിച്ച് നിശ്ചിത സമയത്ത് 1-1 സമനില.

മത്സരം അധികസമയത്തേക്ക് നീണ്ടപ്പോൾ 107-ാം മിനിറ്റിൽ ജർമനിയുടെ യമാൽ മുസിയാല തൊടുത്ത ഷോട്ട് ബോക്സിനുള്ളിൽവച്ച് സ്പാനിഷ് ഡിഫെൻഡർ മാർക്ക് കുക്കുറെല്ലയുടെ കൈയിൽ ഇടിച്ചു തെറിച്ചു. ഒരുപക്ഷേ, ആ കൈ ഇല്ലായിരുന്നെങ്കിൽ പന്ത് വലയിലെത്തിയേക്കാമായിരുന്നു. ബോക്സിനുള്ളിൽ ഹാൻഡ് ആയതിനു റഫറി സ്പെയിനിനെതിരേ പെനാൽറ്റി വിധിച്ചില്ല.

അതോടെ ദൈവത്തിന്‍റെ കൈയെന്ന് സ്പാനിഷ് ആരാധകർ വിശേഷിപ്പിച്ചു... തുടർന്ന് 119-ാം മിനിറ്റിൽ മൈക്കൽ മെറിനോ നേടിയ ഗോളിൽ 2-1ന്‍റെ ജയം സ്വന്തമാക്കി സ്പെയിൻ യൂറോ കപ്പ് സെമിയിൽ. യൂറോപ്യൻ ചാന്പ്യൻഷിപ്പ് ചരിത്രത്തിൽ ഏറ്റവും വൈകിയെത്തിയതിൽ മൂന്നാം സ്ഥാനത്താണ് മെറിനോയുടെ ഗോൾ, 118:52.


എന്തുകൊണ്ട്?

ബോക്സിനുള്ളിൽവച്ച് ഹാൻഡ് ആയെങ്കിലും റഫറി എന്തുകൊണ്ട് പെനാൽറ്റി വിധിക്കുകയോ വിഎആർ പരിശോധന നടത്തുകയോ ചെയ്തില്ല എന്നത് ജർമൻ ആരാധകരെ പ്രകോപിപ്പിച്ചു. മാത്രമല്ല, ഈ നടപടി ഫുട്ബോൾ ആരാധകരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു. കാരണം, ബോക്സിനുള്ളിൽ ഹാൻഡ് വന്നാൽ പെനാൽറ്റി ആണെന്നത് ഏവർക്കും അറിയാവുന്നതാണ്. പക്ഷേ, യുവേഫ 2024 യൂറോയ്ക്കു മുന്പ് ഇതിൽ ചെറിയ മാറ്റങ്ങൾ വന്നിരു

എല്ലാ ഹാൻഡും പെനാൽറ്റിയല്ല

ബോക്സിനുള്ളിലെ എല്ലാ ഹാൻഡും പെനാൽറ്റി അല്ല എന്നതായിരുന്നു യൂറോ 2024നു മുന്പ് യുവേഫ റഫറിമാർക്കു നൽകിയ സുപ്രധാന നിർദേശം. കളിക്കാരുടെ മൂവ്മെന്‍റ്, ബയോമെക്കാനിക്കൽ നീക്കം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചു മാത്രമേ പെനാൽറ്റി വിധിക്കാൻ സാധിക്കൂ.

അതുകൊണ്ടുതന്നെ കൈകൾ ശരീരത്തോട് ചേർന്ന്/താഴേക്ക് ലംബമായി/ശരീരത്തിനു പിന്നിലായി ആണെങ്കിൽ പെനാൽറ്റി അല്ല എന്നതായിരുന്നു തീരുമാനം. ഈ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മാർക്ക് കുക്കുറെല്ലയുടെ ഹാൻഡ് ബോളിൽ റഫറി പെനാൽറ്റി വിധിക്കാതിരുന്നത്.

വിഎആർ റഫറിയോട് മൈക്രോഫോണിലൂടെ സംസാരിച്ചശേഷമായിരുന്നു ഓണ്‍ ഫീൽഡ് റഫറിയായ ആന്‍റണി ടെയ്‌ലർ പെനാൽറ്റി അല്ലെന്ന അന്തിമതീരുമാനം കൈക്കൊണ്ടത്.

പോർച്ചുഗലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയ (5-3) ഫ്രാൻസാണ് സെമിയിൽ സ്പെയിനിന്‍റെ എതിരാളികൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.