ടീം സ്കോർ 55 നിൽക്കേ രോഹിത്തിനെ ഇന്ത്യക്കു നഷ്ടമായി. 10.1 ഓവറിൽ ആതിഥേയർ 100 കടന്നു. ജയ്സ്വാൾ (72) ടോപ് സ്കോററായി. കെ.എൽ. രാഹുൽ അർധ സെഞ്ചുറി നേടി (68). ഷക്കിബ് അൽ ഹസനും മെഹ്ദി ഹസൻ മിറാസും നാലു വീതം വിക്കറ്റുകൾ നേടി.
മഴ മൂലം കഴിഞ്ഞ രണ്ടു ദിവസവും കളി മുടങ്ങിയിരുന്നു. ഞായറാഴ്ച മഴ പെയ്തില്ലെങ്കിലും ഔട്ട്ഫീൽഡ് നനഞ്ഞുകിടന്നതിനാൽ മത്സരം തുടങ്ങാനായിരുന്നില്ല. കഴിഞ്ഞ മൂന്നുദിവസത്തിനിടെ, വെള്ളിയാഴ്ച എറിഞ്ഞ 35 ഓവർ മാത്രമാണുകളിച്ചത്.
വേഗത്തിൽ 100, 200 കാണ്‍പുർ: അഞ്ചു റിക്കാർഡുകളാണ് രോഹിത്ത് ശർമയും സംഘവും ഒന്നാം ഇന്നിംഗ്സിലെ ബാറ്റിംഗ് വിസ്ഫോടനംകൊണ്ടു സ്ഥാപിച്ചത്. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 50 റൺസ് നേടിയ ഇന്ത്യക്കു നൂറു റണ്‍സെടുക്കാൻ 10.1 ഓവർ മതിയായിരുന്നു.
വേഗത്തിൽ നൂറുകടക്കുന്ന ടീമെന്ന തങ്ങളുടെതന്നെ റിക്കാർഡാണ് ഇന്ത്യ തിരുത്തിയത്. 2023 ൽ വെസ്റ്റ് ഇൻഡീസിനെതിരേ 12.2 ഓവറിൽ നൂറു റണ്‍സെടുത്ത റിക്കാർഡാണ് മറികടന്നത്.
18.2 ഓവറിൽ സ്കോർ 150 റണ്‍സ് കടന്നു. 2023ൽ വെസ്റ്റ് ഇൻഡീസിനെതിരേ 21.1 ഓവറിൽ 150 കടന്ന സ്വന്തം റിക്കാർഡ് തിരുത്തി. 24.4 ഓവറാണ് 200 റണ്‍സ് കടക്കാൻ ഇന്ത്യക്കു വേണ്ടിവന്നത്.
28.1 ഓവറിൽ പാക്കിസ്ഥാനെതിരേ ഓസ്ട്രേലിയ നേടിയ 200 റണ്‍സ് റിക്കാർഡാണ് തകർന്നത്. 30.4 ഓവറിൽ 250 കടന്ന ഇന്ത്യ പുതിയ റിക്കാർഡ് കുറിച്ചു. 2022ൽ പാക്കിസ്ഥാനെതിരേ ഇംഗ്ലണ്ടിന് ഇത്രയും റണ്‍സ് നേടാൻ 33.6 ഓവർ വേണ്ടിവന്നു.