ക്ലൈവ് മഡാൻഡെ (29), ഡിയോണ്‍ മയേഴ്സ് (23), ബ്രയൻ ബെനറ്റ് (22), സിക്കന്ദർ റാസ (17) എന്നിവർ ആതിഥേയർക്കുവേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തി.
ചെറിയ സ്കോറിനായി ക്രീസിലെത്തിയ ഇന്ത്യക്ക് ആദ്യ ഓവറിൽ അരങ്ങേറ്റക്കാരൻ അഭിഷേക് (0) ശർമയെ നഷ്ടമായി. പിന്നീടുള്ള വിക്കറ്റ് വീഴ്ചകൾ വേഗത്തിലായിരുന്നു.
ക്യാപ്റ്റൻ ഗില്ലാണ് (31) ടോപ് സ്കോറർ. 27 റണ്‍സ് നേടിയ വാഷിംഗ്ടണ്‍ സുന്ദർ അവസാന ഓവറിലാണ് പുറത്തായത്. സിക്കന്തർ റാസ, ടെൻഡി ചതാര എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.