നാലാമനായിറങ്ങിയ രജത് പാട്ടിദാർ വീണ്ടും നിരാശപ്പെടുത്തി. ആറു പന്തു നേരിട്ട പട്ടിദാർ റണ്ണൊന്നുമെടുക്കാതെ ഷൊയ്ബ് ബഷീറിന്റെ പന്തിൽ ഒലി പോപ്പിനു ക്യാച്ച് നൽകി പുറത്തായി. ആദ്യ വിക്കറ്റിൽ 84 റണ്‍സ് കണ്ടെത്തിയ ഇന്ത്യയുടെ നാലു വിക്കറ്റുകൾ 36 റണ്‍സ് എടുന്പോൾ നിലംപൊത്തി.
സ്കോർ 120ൽ നിൽക്കേ രവീന്ദ്ര ജഡേജയെയും (4) തൊട്ടടുത്ത പന്തിൽ സർഫറാസ് ഖാനെയും (പൂജ്യം) മടക്കി ബഷീർ വീണ്ടും ഇന്ത്യയെ ഞെട്ടിച്ചു. ഇതോടെ കളി എങ്ങോട്ടും മാറാമെന്ന നിലയിലെത്തി. ഈ ഘട്ടത്തിൽ ഗില്ലും ജുറെലും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്.
പിരിയാത്ത ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 72 റണ്‍സ് കൂട്ടിച്ചേർത്തു. ഗിൽ (52*) തന്റെ കരിയറിലെ ആറാം അർധ സെഞ്ചുറി നേടി. 124 പന്ത് നേരിട്ട ഗില്ലിന്റെ ബാറ്റിൽനിന്ന് ഫോറുകളൊന്നുമില്ലായിരുന്നു. രണ്ടു സിക്സുകൾ നേടി. ജുറെൽ 39 റണ്‍സ് സ്വന്തമാക്കി. ബഷീർ മൂന്നു വിക്കറ്റ് വീഴ്ത്തി. ജോ റൂട്ടും ടോം ഹാർട്ട്ലിയും ഓരോ വിക്കറ്റു വീതം നേടി.
സ്കോർ കാർഡ് ഇംഗ്ലണ്ട്: 353, 145
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് : 307
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്
രോഹിത് ശർമ സി ഫോക്സ് ബി ഹാർട്ട്ലി 55, യശസ്വി ജയ്സ്വാൾ സി ആൻഡേഴ്സണ് ബി റൂട്ട് 37, ശുഭ്മാൻ ഗിൽ നോട്ടൗട്ട് 52, രജത് പാട്ടീദാർ 0, ജഡേജ സി ബെയർസ്റ്റോ ബി ഷൊയ്ബ് ബഷീർ 4, സർഫറാസ് ഖാൻ സി പോപ്പ് ബി ഷൊയ്ബ് ബഷീർ 0, ജുറെൽ 39 നോട്ടൗട്ട്, എക്സ്ട്രാസ് 5, ആകെ 61 ഓവറിൽ 192/5.
ബൗളിംഗ് ജോ റൂട്ട് 7-0-26-1, ടോം ഹാർട്ട്ലി 25-2-70-1, ഷൊയ്ബ് ബഷീർ 26-4-79-3, ജയിംസ് ആൻഡേഴ്സണ് 3-1-12-0.