ഇസ്രയേലിലെ സൈനികതാവളത്തിനു നേർക്ക് ഹിസ്ബുള്ള ഭീകരർ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാല് ഇസ്രേലി സൈനികർ കൊല്ലപ്പെട്ടു. പരിക്കേറ്റ നാൽപ്പതോളം സൈനികർ ചികിത്സയിലാണ്. ഇവരിൽ ഏഴു പേരുടെ നില ഗുരുതരമാണ്.
കൊല്ലപ്പെട്ട നാലു സൈനികരും പത്തൊന്പതു വയസുകാരാണ്. ഇവരുടെ സംസ്കാരം ഇന്നലെ നടത്തി. ബിന്യാമിന നഗരത്തിനു സമീപം ഇസ്രേലിന്റെ പ്രബല സൈനിക വിഭാഗമായ ഗോലാനി ബ്രിഗേഡിനെയാണ് ഹിസ്ബുള്ള ലക്ഷ്യമിട്ടത്.
ഞായറാഴ്ചയായിരുന്നു ആക്രമണം. ലബനനിൽ ഇസ്രേലി സേന കരയാക്രമണം ആരംഭിച്ചശേഷം ഹിസ്ബുള്ളകൾ നടത്തിയ ഏറ്റവും ശക്തമായ ആക്രമണമാണിത്.