ഇറാനു പല ഘട്ടങ്ങളായി തിരിച്ചടി നല്കാനാണ് ഇസ്രയേൽ പദ്ധതിയിടുന്നത്. അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പു നടക്കുന്ന നവംബർ അഞ്ചിനു മുന്പ് ആദ്യ ആക്രമണമുണ്ടായേക്കും. പ്രത്യാഘാതങ്ങൾ അമേരിക്കൻ തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത തരത്തിലായിരിക്കും ആക്രമണം ആസൂത്രണം ചെയ്യുക.
ബൈഡന്റെ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ കമല ഹാരിസ് തെരഞ്ഞെടുപ്പിൽ ജയിക്കുന്നതിനോട് ഇസ്രയേലിനു താത്പര്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കമല പ്രസിഡന്റായാൽ ഇറാനിലെ മിതവാദിയായ പുതിയ പ്രസിഡന്റ് മസൂദ് പസെഷ്കിയാനുമായി ബന്ധം മെച്ചപ്പെടുത്തിയേക്കാം. ഇറാനെ നിശിതമായി എതിർക്കുന്ന ട്രംപ് ജയിക്കുന്നതിനോടാണ് ഇസ്രയേലിനു താത്പര്യം.