ഇസ്രയേൽ ആക്രമിച്ചാൽ തിരിച്ചടി നല്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. തിരിച്ചടി ആനുപാതികമായിരിക്കുമെന്നാണ് ഇറാന്റെ പ്രതികരണം. ഇറാന്റെ എണ്ണയുത്പാദന കേന്ദ്രങ്ങളെ ഇസ്രയേൽ ലക്ഷ്യമിട്ടാൽ ഇസ്രയേലിന്റെ എണ്ണശുദ്ധീകരണ ശാലകളിൽ ഇറാനും ആക്രമണം നടത്തും. ഊർജ, ആണവ സംവിധാനങ്ങൾ ആക്രമിക്കപ്പെട്ടാൽ ഇസ്രയേലിലെ അത്തരം കേന്ദ്രങ്ങളെ ഇറാനും ആക്രമിക്കും. ഇസ്രേലി ആക്രമണത്തിൽ ഇറേനിയൻ ജനതയ്ക്ക് അപായമുണ്ടായാൽ ആണവതത്വങ്ങൾ പുതുക്കിയെഴുതേണ്ടിവരുമെന്നും ഇറാൻ പറഞ്ഞിട്ടുണ്ട്.
ഇറാൻ യുദ്ധത്തിന് തയാറെടുത്തതായി അവരുടെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇന്നലെ ബാഗ്ദാദിൽ പറഞ്ഞു.