ലബനനിൽ കഴിഞ്ഞ ദിവസമുണ്ടായ ഇസ്രേലി ആക്രമണങ്ങളിൽ 15 പേർകൂടി കൊല്ലപ്പെട്ടു. ഹിസ്ബുള്ളകൾക്കു സ്വാധീനമില്ലാത്ത മൂന്നു ഗ്രാമങ്ങളിലായിരുന്നു ആക്രമണമെന്ന് ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഹിസ്ബുള്ളകൾ മുന്നൂറിലധികം റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ ശ്രമിച്ചതായി ഇസ്രേലി സേന അറിയിച്ചു. ഹിസ്ബുള്ളകളുടെ ഇരുനൂറോളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നും സേന കൂട്ടിച്ചേർത്തു.