മൂവാറ്റുപുഴ: മോണ്‍ പയസ് മലേക്കണ്ടത്തിലിനെ പോർച്ചുഗലിലെ ലിബ്സണ്‍ യൂണിവേഴ്സിറ്റി കലാ, ചരിത്ര വിഭാഗത്തിൽ സയന്‍റിഫിക് അഡ്വൈസറി കമ്മിറ്റിയിലെ സ്ഥിരാംഗമായി നിയമിച്ചു.

15 വർഷം ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ ചരിത്രവിഭാഗം പ്രഫസറായി സേവനമനുഷ്ഠിച്ച മോണ്‍. പയസ് നിലവിൽ കോതമംഗലം രൂപത വികാരി ജനറാളും വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളജ്, മൂവാറ്റുപുഴ നിർമല കോളജ്, തൊടുപുഴ ന്യൂമാൻ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മാനേജരുമാണ്.

ഗോവ യൂണിവേഴ്സിറ്റിയിലും കാലടി ആദിശങ്കര യൂണിവേഴ്സിറ്റിയിലും മുന്പ് അസോസിയേറ്റ് പ്രഫസറായി സേവനമനുഷ്‌ടിച്ചിട്ടുള്ള മോ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ൺ. പയസ് മലേക്കണ്ടത്തിൽ ഇരുപതിലേറെ പുസ്തകങ്ങൾ ജർമൻ, പോർച്ചുഗൽ ഭാഷകളിലും 120ഓളം ഗവേഷണ ലേഖനങ്ങൾ അന്തർദേശീയതലത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാരിടൈം ഹിസ്റ്ററി, ഇന്ത്യൻ സമുദ്ര പഠനം, ഇന്ത്യയുടെ കച്ചവട ചരിത്രം, മധ്യകാല നഗര ചരിത്ര പഠനങ്ങൾ എന്നിവയിൽ അന്തർദേശീയതലത്തിൽ അറിയപ്പെടുന്ന ചരിത്രകാരൻകൂടിയാണ് മോണ്‍. പയസ് മലേക്കണ്ടത്തിൽ.