രവീന്ദ്രന്‍ പട്ടയം വ്യാജമല്ല, നല്‍കിയത് അര്‍ഹര്‍ക്ക്
രവീന്ദ്രന്‍ പട്ടയം വ്യാജമല്ല, നല്‍കിയത് അര്‍ഹര്‍ക്ക്
Wednesday, June 26, 2024 1:43 AM IST
കൊച്ചി: ഇടുക്കി ജില്ലയില്‍ അഡീഷണല്‍ തഹസില്‍ദാരായിരുന്ന എം.ഐ. രവീന്ദ്രന്‍ പട്ടയം നല്‍കിയത് അര്‍ഹര്‍ക്കാണെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

പട്ടയം നല്‍കിയതില്‍ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിരുന്നില്ലെങ്കിലും അര്‍ഹരായവര്‍ക്ക് കിട്ടിയതിനാലാണ് പട്ടയം റദ്ദാക്കാത്തതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വ്യാജപട്ടയം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കവേയാണ് സര്‍ക്കാര്‍ രവീന്ദ്രന്‍ പട്ടയം വ്യാജമല്ലെന്നു കോടതിയെ അറിയിച്ചത്.

മൂന്നാറിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. മുന്പ് ഈ ആവശ്യം വന്നപ്പോള്‍ ഹൈക്കോടതി നിരസിച്ചതാണെന്നും സര്‍ക്കാര്‍ അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. പട്ടയങ്ങളില്‍ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ നടപടി പരിഗണനയിലാണെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

കൈയേറ്റങ്ങള്‍ക്കു പിന്നില്‍ വ്യാജരേഖയുണ്ടാക്കിയോ എന്നും ഉദ്യോഗസ്ഥര്‍ പണം വാങ്ങിയോ എന്നും പരിശോധിക്കേണ്ടതല്ലേയെന്ന് ഡിവിഷന്‍ ബെഞ്ച് വാദത്തിനിടെ ആരാഞ്ഞു. അന്വേഷണത്തിനായി സ്‌പെഷല്‍ ടീമിനെ ഉടന്‍ നിയമിക്കുമെന്നും ഇതിനായി മൂന്നാഴ്ചത്തെ സമയം അനുവദിക്കണമെന്നുമുള്ള സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചു.

ഇടുക്കിയിലെ ഭൂമിയുടെ ഡിജിറ്റല്‍ സര്‍വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചു. കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ യാതൊരു കാരണവശാലും നിര്‍ത്തരുത്. ഏലം കുത്തകപ്പാട്ട ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടങ്കില്‍ അതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.