സഹ. നിയമ ഭേദഗതി: തത്കാലം ഇടപെടാൻ ആകില്ലെന്നു കോടതി
സഹ. നിയമ ഭേദഗതി: തത്കാലം ഇടപെടാൻ ആകില്ലെന്നു കോടതി
Wednesday, June 26, 2024 1:43 AM IST
കൊച്ചി: സംസ്ഥാന സഹകരണ നിയമ ഭേദഗതിയില്‍ തത്കാലം ഇടപെടാനാകില്ലെന്നു ഹൈക്കോടതി.

മൂന്നു തവണ തുടര്‍ച്ചയായി സഹകരണസംഘം ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ മത്സരിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയ നിയമഭേദഗതി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ വിശദമായ വാദത്തിനായി ജൂലൈ ഒന്നിലേക്കു മാറ്റി.

26ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട കോട്ടയം ജില്ലയിലെ നെടുങ്കുന്നം സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ ഹര്‍ജിക്കാരുടെ പത്രിക വരണാധികാരി തത്കാലം സ്വീകരിക്കണമെന്നും തുടര്‍നടപടികള്‍ കോടതിയുടെ തീരുമാനത്തിനു വിധേയമായിരിക്കുമെന്നും ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. കേസുകളില്‍ സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.