വയനാട് തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി
വയനാട് തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി
Wednesday, June 26, 2024 1:43 AM IST
മാനന്തവാടി: തലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ മക്കിമല കൊടക്കാട് വനമേഖലയിൽ കുഴിബോംബ് കണ്ടെത്തി.

മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശത്താണ് ഇന്നലെ പകൽ കുഴിബോംബ് കണ്ടെത്തിയത്. വൈകുന്നേരം കണ്ണൂരിൽനിന്ന് എത്തിയ ബോംബ് സ്ക്വാഡ് ഇത് നിർവീര്യമാക്കി.

വനം ഉദ്യോഗസ്ഥർ ഫെൻസിംഗ് പരിശോധിക്കുന്നതിനിടെയാണ് നീളമുള്ള കേബിൾ ശ്രദ്ധയിൽപ്പെട്ടത്. പരിശോധനയിൽ ഫ്യൂസും അനുബന്ധ സാമഗ്രികളും കണ്ടെത്തിയ വനസേനാംഗങ്ങൾ വിവരം പോലീസിനെ അറിയിച്ചു.

തണ്ടർബോൾട്ട് സേനാംഗങ്ങൾ ദിനംപ്രതി സഞ്ചരിക്കുന്ന വഴിയോടു ചേർന്നാണ് കുഴിബോംബ് ഉണ്ടായിരുന്നത്. കണ്ടെടുത്തതിൽ തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ നിർമിച്ചതെന്നു രേഖപ്പെടുത്തിയ സാമഗ്രിയുമുണ്ട്.

രാത്രി കനത്ത മഴയായതിനാൽ വിശദ പരിശോധന നടന്നില്ല. ഡിവൈഎസ്പി പി.പി. ബിജുരാജിന്‍റെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കുഴിബോംബ് കണ്ടെത്തിയ ഭാഗത്തേക്ക് പുറമേനിന്നുള്ളവരെ കടത്തിവിട്ടിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.