കാറിനുള്ളിൽ വ്യവസായിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി
കാറിനുള്ളിൽ വ്യവസായിയെ  കഴുത്തറുത്ത നിലയിൽ കണ്ടെത്തി
Wednesday, June 26, 2024 1:43 AM IST
പാറശാല: കളിയിക്കാവിളയ്ക്കു സമീപം ദേശീയപാതയിൽ വാഹനത്തിനുള്ളിൽ വ്യവസായിയെ കഴുത്തറത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കൈമനം സ്വദേശിയും മലയംകീഴിനു സമീപം മലയത്ത് താമസക്കാരവുമായ ദീപു (44)വിനെയാണു തിങ്കളാഴ്ച രാത്രി പതിനൊന്നോടെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.

രാത്രി പതിനൊന്നോടെ സമീപത്തെ വർക്‌ഷോപ്പിലെ രണ്ടു ജീവനക്കാർ പെട്രോൾ പമ്പിലേക്കു നടന്നു വരവെ സ്റ്റാർട്ട് ചെയ്ത നിലയിൽ കാണപ്പെട്ടവാഹനത്തിനുള്ളിലേക്കു നോക്കവെയാണ് ഡ്രൈവർ സീറ്റിൽ ദീപുവിനെ മരിച്ചനിലയിൽ കണ്ടത്. അവർ പോലീസിനെ അറിയിച്ചതിനെത്തുടർന്നാണു നാടിനെ നടുക്കിയ സംഭവം പുറംലോകം അറിഞ്ഞത്.

കൊല്ലപ്പെട്ട ദീപുവിന്‍റെ അച്ഛന് കരിങ്കൽ ക്വാറിയുണ്ടായിരുന്നു. രണ്ടുവർഷമായി പൂട്ടിക്കിടക്കുന്ന ക്വാറിതുറന്നു പ്രവർത്തിപ്പിക്കാൻ ശ്രമിച്ചുവരികയായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. സ്വന്തമായി വർക്ക്ഷോപ്പുള്ള ദീപു തമിഴ്‌നാട്ടിൽനിന്നു പഴയ ജെസിബികൾ വാങ്ങികൊണ്ടുവന്ന് അറ്റകുറ്റപ്പണി ചെയ്തു കച്ചവടം നടത്തിവരുകയായിരുന്നുവെന്നു പറയുന്നു.

കോയമ്പത്തൂരിൽനിന്നു ജെസിബിയും പാർട്സുകളും വാങ്ങാനായി പത്തുലക്ഷം രൂപയുമായി മാർത്താണ്ഡത്തിലെ സുഹൃത്ത് വഴി മെക്കാനിക്കിനെയും കൂട്ടി പോകാനാണ് കളിയിക്കാവിള വഴി യാത്ര തിരിച്ചത്.

കാറിൽനിന്നു പത്തുലക്ഷം രൂപ അടങ്ങിയ ബാഗും മൊബൈൽ ഫോണും കാണാതായിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്ന് ഒരാൾ നടന്നു പോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. കൂടാതെ അമരവിള ഭാഗത്തുനിന്ന് ഒരാൾ ദീപുവിന്‍റെ കാറിനുള്ളിൽ കയറുന്ന ദൃശ്യവും പോലീസിനു ലഭിച്ചിട്ടുണ്ട് .

എന്നാൽ അമ്പതു ലക്ഷം രൂപ നൽകിയില്ലെങ്കിൽ മകനെ തട്ടിക്കൊണ്ടുപോകുമെന്ന് ആരോ ഭീഷണിപ്പെടുത്തിയിട്ടുള്ളതായി വീട്ടുകാർ ആരോപിക്കുന്നു.

കന്യാകുമാരി എസ്പി സുന്ദര വദനത്തിന്‍റെ നേതൃത്വത്തിൽ ഏഴ് അംഗ പ്രത്യേക സംഘം രൂപീകരിച്ചു അന്വേഷണം ആരംഭിച്ചു. രണ്ടുപേർ കസ്റ്റഡിയിലായതായി സൂചനയുണ്ട്. മൃതദേഹം ആശാരിപ്പള്ളം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: ബിതു മോൾ. മക്കൾ: മാധവ്, മനസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.