33 പന്തിൽ 57 റണ്‍സാണ് ഈ സഖ്യം നേടിയത്. 19-ാം ഓവറിൽ കൂറ്റൻ അടിക്കുള്ള ശ്രമത്തിൽ കോഹ് ലി മാർകോ ജാൻസന്റെ പന്തിൽ കാഗിസോ റബാദയ്ക്കു ക്യാച്ച് നൽകി. 59 പന്തിൽ 76 റണ്‍സ് നേടിയ കോഹ്ലിയുടെ ബാറ്റിൽനിന്ന് ആറു ഫോറും രണ്ടു ഫോറുമാണ് പിറന്നത്. ആൻറിച്ച് നോർക്യ എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യക്ക് കാര്യമായി റണ്‍സ് നേടാനായില്ല, രണ്ടു വിക്കറ്റ് നഷ്ടമാകുകയും ചെയ്തു.
തുടക്കം തകർന്നു, ഞെട്ടിച്ചു മറുപടി ബാറ്റിംഗിൽ 12 റണ്‍സിലെത്തിയപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടു വിക്കറ്റുകൾ നഷ്ടമായി. പിന്നീട് ക്വിന്റണ്‍ ഡി കോക്കും ട്രിസ്റ്റൻ സ്റ്റബ്സും ചേർന്നു രക്ഷാപ്രവർത്തനം നടത്തി. 58 റണ്‍സ് ഈ കൂട്ടുകെട്ടിൽ പിറന്നു. സ്റ്റബ്സിനെ (31) ക്ലീൻബൗൾഡാക്കി പട്ടേൽ സഖ്യം പൊളിച്ചു.
ഡി കോക്കും ക്ലാസനുമായുള്ള കൂട്ടുകെട്ട് 36 റണ്‍സ് വരെയെ നീണ്ടുള്ളൂ. പിന്നീടാണ് ഇന്ത്യയെ പേടിപ്പിച്ച കൂട്ടുകെട്ട്. ഡേവിഡ് മില്ലറും ക്ലാസനു ആക്രമിച്ചു കളിച്ചതോടെ ഇന്ത്യ കളി കൈവിട്ടെന്നു തോന്നി. ഈ സഖ്യം പൊളിഞ്ഞതോടെ ഇന്ത്യ ജയത്തോട് അടുത്തു തുടങ്ങി.