യൂറോ, ലോകകപ്പ് വേദികളിൽ ഫ്രാൻസും സ്പെയിനും നേർക്കുനേർ ഇറങ്ങുന്ന ആറാമത് പോരാട്ടമാണ് ഇന്ന് അരങ്ങേറുക. ഇതിൽ ആദ്യ മൂന്നു മത്സരങ്ങളിൽ ഫ്രാൻസിനായിരുന്നു ജയം. 1984 ഫൈനൽ (2-0), 2000 യൂറോ ക്വാർട്ടർ (2-1), 2006 ലോകകപ്പ് പ്രീക്വാർട്ടർ (3-1) എന്നീ പോരാട്ടങ്ങളിൽ ഫ്രാൻസ് ജയം സ്വന്തമാക്കി. 1996 യൂറോ ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമും 1-1 സമനിലയിൽ പിരിഞ്ഞു. 2012 യൂറോ ക്വാർട്ടറിൽ (2-0) സ്പെയിനിനായിരുന്നു ജയം.
യമാൽ x എംബപ്പെ സ്പാനിഷ് കൗമാര പ്രതിഫ ലമെയ്ൻ യമാലും ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പെയും തമ്മിലുള്ള പോരാട്ടമാണ് ഇന്നത്തെ ശ്രദ്ധാകേന്ദ്രം. യൂറോയിൽ ഇതുവരെ 14 ചാൻസുകൾ യമാൽ തുറന്നെടുത്തു. 2012ൽ ചാവി (25 ചാൻസ്) നടത്തിയതിനുശേഷം ഒരു സ്പാനിഷ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.
ഒരു കൗമാര താരം യൂറോ, ലോകകപ്പ് ചരിത്രത്തിൽ തുറന്നെടുക്കുന്ന ഏറ്റവും കൂടുതൽ അവസരം എന്ന റിക്കാർഡും പതിനാറുകാരനായ യമാലിനു സ്വന്തം.
മൂക്കിനു പരിക്കറ്റതുമുതൽ കിലിയൻ എംബപ്പെ തിരിച്ചടികളിലൂടെയാണ് ഈ യൂറോ കപ്പിൽ സഞ്ചരിക്കുന്നത്. 20 ഷോട്ട് ഇതുവരെ തൊടുത്തെങ്കിലും ഒരു പെനാൽറ്റി ഗോൾ മാത്രമാണ് എംബപ്പെയുടെ പേരിലുള്ളതെന്നതും ശ്രദ്ധേയം.
സ്പെയിൻ ഗ്രൂപ്പ് ബി
സ്പെയിൻ 3-0 ക്രൊയേഷ്യ
സ്പെയിൻ 1-0 ഇറ്റലി
സ്പെയിൻ 1-0 അൽബേനിയ
പ്രീക്വാർട്ടർ
സ്പെയിൻ 4-1 ജോർജിയ
ക്വാർട്ടർ ഫൈനൽ
സ്പെയിൻ 2-1 ജർമനി
ഫ്രാൻസ് ഗ്രൂപ്പ് ഡി
ഫ്രാൻസ് 1- 0ഓസ്ട്രിയ
ഫ്രാൻസ് 0-0 നെതർലൻഡ്സ്
ഫ്രാൻസ് 1-1 പോളണ്ട്
പ്രീക്വാർട്ടർ
ഫ്രാൻസ് 1- 0 ബെൽജിയം
ക്വാർട്ടർ ഫൈനൽ
ഫ്രാൻസ് 0 (5)-0 (3) പോർച്ചുഗൽ