കിണറും കുഴൽക്കിണറും ഉണ്ടെങ്കിലും ശുദ്ധജലത്തിനു നെട്ടോട്ടമോടി ഗോത്രകുടുംബങ്ങൾ
Monday, September 23, 2024 1:40 AM IST
സുൽത്താൻ ബത്തേരി: കിണറും കുഴൽക്കിണറും ഉണ്ടായിട്ടും ശുദ്ധജലത്തിനു നെട്ടോട്ടമോടി ഗോത്ര കുടുംബങ്ങൾ. നൂൽപ്പുഴ കാരശേരി കുന്പ്രംകൊല്ലി പണിയ ഉന്നതിയിലെ കുടുംബങ്ങളാണ് ഗാർഹിക ആവശ്യത്തിനുള്ള വെള്ളത്തിനു പ്രയാസപ്പെടുന്നത്.

കുന്പ്രംകൊല്ലി പണിയ ഉന്നതിയിൽ ആറ് വീട്ടുകാരാണുള്ളത്. അര കിലോമീറ്റർ അകലെ വയലിലുള്ള കേണിയിൽനിന്നാണ് ഇവർ ശുദ്ധജലം ശേഖരിക്കുന്നത്. ഉന്നതിയിലെ കിണർ വർഷങ്ങളായി ഉപയോഗശൂന്യമാണ്. ഈ സാഹചര്യത്തിൽ വീട്ടുകാർ നിരന്തര ആവശ്യപ്പെട്ടതനുസരിച്ചാണ് കുഴൽക്കിണർ നിർമിച്ചത്.


എന്നാൽ മോട്ടോറും വൈദ്യുതിയും ജലസംഭരണിയും ഒരുക്കിയില്ല.ഉന്നതിക്കു സമീപം വാട്ടർ അഥോറിറ്റിയുടെ പൈപ്പ് കണക്ഷനുണ്ട്. പൈപ്പിലൂടെ എത്തുന്ന വെള്ളം ഭക്ഷണം പാചകം ചെയ്യാനും കുടിക്കാനും ഉപയോഗിക്കാവുന്നതല്ല.

വേനലിൽ പൈപ്പിൽ സ്ഥിരമായി വെളളമെത്താറുമില്ല.എത്രയുംവേഗം മോട്ടോർ സ്ഥാപിച്ചും വൈദ്യുതിയെത്തിച്ചും കുഴൽക്കിണർ പ്രവർത്തനസജ്ജമാക്കണമെന്നാണ് ഉന്നതിയിലുള്ളവരുടെ ആവശ്യം.