പരിസ്ഥിതി ചൂഷണത്തിനു ഭരണകൂടത്തിന്‍റെ പിന്തുണ: സന്തോഷ് എച്ചിക്കാനം
Monday, September 23, 2024 1:40 AM IST
കൽപ്പറ്റ: പരിസ്ഥിതി ചൂഷണത്തിന് ഭരണകൂടം പിന്തുണ നൽകുകയാണെന്ന് സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം. ഗോത്രജീവിതം പ്രമേയമാക്കി യുവ സാഹിത്യകാരി പ്രന്യ പാറമ്മൽ രചിച്ച "കൊമ്മ’ എന്ന നോവൽ പ്രകാശനം പൊതുമരാമത്ത് റസ്റ്റ് ഹൗസ് കോണ്‍ഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതി വൻതോതിൽ ചൂഷണം ചെയ്യപ്പെടുകയാണ്. സംസ്ഥാനത്ത് 500ൽ അധികം ക്വാറികൾക്ക് അനുമതി നൽകിയ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. വിനോദസഞ്ചാരം സാധാരണക്കാർക്ക് അപ്രാപ്യമാകുകയാണ്. ടൂറിസം പണമുള്ളവർക്കുള്ളതായി മാറി. ആദിവാസി ജീവിതത്തിന്‍റെ ചരിത്രം പ്രന്യയുടെ നോവലിൽ വായിച്ചെടുക്കാം.


ഗോത്രസമൂഹം നേരിടുന്ന പ്രശ്നങ്ങൾ സ്ഥായിയായി പരിഹരിക്കപ്പെടുന്നില്ലെന്നും സന്തോഷ് പറഞ്ഞു. ബത്തേരി താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി പി.കെ. സത്താർ പുസ്തകം ഏറ്റുവാങ്ങി. അക്ഷരദീപം സാംസ്കാരിക സമിതി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു.

അക്ഷരദീപം എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും നോവലിസ്റ്റുമായ അശ്വനി കൃഷ്ണ പുസ്തകം പരിചയപ്പെടത്തി. ബിജെപി ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് മലവയൽ, പെതുമരാമത്ത് അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എൻജിനിയർ ഒ. സുനിത, യുവജനതാദൾ സംസ്ഥാന സമിതി അംഗം സി.പി. റഹീസ്, ഇന്ദിര ഗംഗാധരൻ, പ്രന്യ പാറമ്മൽ എന്നിവർ പ്രസംഗിച്ചു.