ബൈരക്കുപ്പ പാലം: ശിലാസ്ഥാപനത്തിനു 30 വയസ്
Monday, September 23, 2024 1:40 AM IST
പുൽപ്പള്ളി: കുടിയേറ്റ ജനതയുടെ ചിരകാല സ്വപ്നമായ ബൈരക്കുപ്പ പാലം ശിലാസ്ഥാപനത്തിനു 30 വയസ്. 1994 സെപ്റ്റംബർ 22നാണ് അന്നത്തെ കേരള മുഖ്യമന്ത്രി കെ. കരുണാകാരനും കർണാടക മുഖ്യമന്ത്രി വീരപ്പമൊയ്ലിയും ചേർന്ന് പാലത്തിനു തറക്കല്ലിട്ടത്. സാഘോഷം പെരിക്കല്ലൂർ തോണിക്കടവിൽ പാകിയ ശിലാഫലകം കാടുമൂടി കിടക്കുകയാണ്. ഇതു കാണുന്പോൾ തിളയ്ക്കുകയാണ് ജനങ്ങൾക്കിടയിൽ പ്രതിഷേധം.

പാലം തറക്കല്ലിടൽ ചടങ്ങിൽ രണ്ടു സംസ്ഥനങ്ങളിലെയും മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരും സന്നിഹിതരായിരുന്നു. കബനി നദിയുടെ പെരിക്കല്ലൂർ, ബൈരക്കുപ്പ കടവുകളെ ബന്ധിച്ച് പാലം പണി ഉടൻ തുടങ്ങുമെന്ന് ഇവരെല്ലാം പറഞ്ഞത് ജനങ്ങളെ ആവേശത്തിലാക്കി. പക്ഷേ, മൂന്നു പതിറ്റാണ്ടായിട്ടും പാലം യാഥാർഥ്യമായില്ല.

കേരള, കർണാടക സർക്കാരുകളുടെ സംയുക്ത സംരംഭമായാണ് ബൈരക്കുപ്പ പാലം പദ്ധതി വിഭാവനം ചെയ്തത്. രണ്ടു കോടി രൂപയാണ് നിർമാണച്ചെലവ് കണക്കാക്കിയിരുന്നത്. ബത്തേരി താലൂക്കിനെയും കർണാടകയിലെ എച്ച്ഡി കോട്ട താലൂക്കിനെയും എളുപ്പം ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലം പദ്ധതി രണ്ട് സർക്കാരുകളും ഏറെ ചർച്ചകൾക്കൊടുവിൽ ആവിഷ്കരിച്ചതാണ്. വ്യാപാര, വ്യവസായ, ടൂറിസം രംഗത്ത് വയനാടിന്‍റ വികസനത്തിന് ഉതകുമായിരുന്നതാണ് പാലം.


കർണാടക വനം വകുപ്പ് എതിരുനിന്നതാണ് പാലംപണി തുടങ്ങുന്നതിനു വിഘാതമായത്. പാലത്തിലൂടെ ഗതാഗതം ആരംഭിക്കുന്നത് വന്യജീവികളുടെ സ്വൈര വിഹാരത്തെ ബാധിക്കുമെന്ന വാദം ഉയർത്തിയായിരുന്നു വനം-വന്യജീവി വകുപ്പിന്‍റെ എതിർപ്പ്. കർണാടകയിലെ നാഗരഹോള കടുവാസങ്കേതം പരിധിയിലാണ് ബൈരക്കുപ്പ പ്രദേശം. കർണാടക വനം-വന്യജീവി വകുപ്പിന്‍റെ എതിർപ്പ് മറികടക്കുന്നതിനുള്ള നീക്കം രണ്ടു സംസ്ഥാനങ്ങളിലെയും ജനപ്രതിനിധികളുടെ ഭാഗത്ത് ഉണ്ടായില്ല.

ബൈരക്കുപ്പ പാലം നിർമാണത്തിലെ തടസം ഒഴിവാക്കുന്നതിന് കേരള സർക്കാരും ജനപ്രതിനിധികളും ഉണർന്നു പ്രവർത്തിക്കണമെന്ന് ബിജെപി മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. രാജൻ പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. സദാശിവൻ കളത്തിൽ, രഞ്ജിത് ഇടമല, കുമാരൻ പൊയ്ക്കാട്ടിൽ, പി.എൻ. സന്തോഷ്, ബെന്നി കുളങ്ങര, കെ. സ്റ്റൈജൻ, ജോബിഷ് മാവുടി, പി.പി. സിജി, ബിന്ദു ജയകുമാർ എന്നിവർ പ്രസംഗിച്ചു.