വീടുനിർമാണം പൂർത്തിയായില്ല; കൂരയിൽനിന്നു മോചനമില്ലാതെ പട്ടികവർഗ കുടുംബം
Monday, September 23, 2024 1:40 AM IST
സുൽത്താൻ ബത്തേരി: പട്ടികവർഗ വകുപ്പിന്‍റെ അനാസ്ഥ കാരണം വീടുനിർമാണം പൂർത്തിയാകാത്തത് അഞ്ചംഗ കാട്ടുനായ്ക്ക കുടുംബത്തിനു ദുരിതമായി.

മഴ പെയ്താൽ ചോർന്നൊലിക്കുന്ന കൂരയിൽ വിധിയെ ശപിച്ചു കഴിയുകയാണ് കുടുംബം. നൂൽപ്പുഴ പഞ്ചായത്തിലെ കാരശേരി കുന്പ്രംകൊല്ലി കാട്ടുനായ്ക്ക ഉന്നതിയിലെ സിന്ധുവും കുടുംബവുമാണ് ദുരിതജീവിതം നയിക്കുന്നത്. ഇവർക്കായി നിർമിക്കുന്ന വീട് ആറു വർഷമായി ലിന്‍റൽ പൊക്കത്തിൽ നിൽക്കുകയാണ്.

പട്ടികവർഗ വികസന വകുപ്പ് 3.5 ലക്ഷം രൂപ അനുവദിച്ചതിനെത്തുടർന്നാണ് സിന്ധുവിനും കുടുംബത്തിനുമുള്ള ഭവനനിർമാണം ആരംഭിച്ചത്. കരാറുകാരൻ രണ്ടു ലക്ഷം രൂപ കൈപ്പറ്റിയെങ്കിലും നിർമാണം നിലയ്ക്കുകയായിരുന്നു.


ഭർത്താവ് രവിയും ഒന്നിലും മൂന്നിലും പഠിക്കുന്ന ആണ്‍മക്കളും പത്താം ക്ലാസ് കഴിഞ്ഞ മകളും അടങ്ങുന്നതാണ് സിന്ധുവിന്‍റെ കുടുംബം. പുല്ലുമേഞ്ഞ കൂരയിൽ ഇവർ ദിനരാത്രങ്ങൾ തള്ളിനീക്കുകയാണ്. കൂരയിൽ വൈദ്യുതിയില്ലാത്തതിനാൽ കുട്ടികളുടെ പഠനവും പ്രയാസത്തിലാണ്. ലീസ് ഭൂമിയിലാണ് കുന്പ്രംകൊല്ലി ഉന്നതി.

വനത്തോടു ചേർന്നായതിനാൽ ഉന്നതിയിൽ വന്യമൃഗശല്യവുമുണ്ട്. രാത്രി പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ വീട് നിർമാണം പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികാരികൾ ഇടപെടണമെന്നാണ് സിന്ധുവിന്‍റെയും കുടുംബത്തിന്‍റെയും ആവശ്യം.