Sports
പെര്‍ത്ത്: മഴയെ തുടർന്ന് ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പയിലെ ആദ്യ മത്സരം നിർത്തിവച്ചു. മത്സരം തുടങ്ങി ഒമ്പതാം ഓവറിലാണ് ആദ്യം മഴയെത്തിയത്. തുടർന്ന് 49 ഓവറാക്കി മത്സരം പുനരാരംഭിച്ചെങ്കിലും പിന്നീടും മഴയെത്തുകയായിരുന്നു.
കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ്. ഏഴ് റണ്‍സോടെ അക്സര്‍ പട്ടേലും ആറ് റണ്‍സോടെ ശ്രേയസ് അയ്യരുമാണ് ക്രീസില്‍. രോഹിത് ശര്‍മ (എട്ട്), വിരാട് കോഹ് ലി (0), ശുഭ്മാന്‍ ഗില്‍(10) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
ഓസ്ട്രേലിയ്ക്കായി ജോഷ് ഹേസല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ എല്ലിസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Kerala
തിരുവനന്തപുരം: തുലാവർഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടാണ്.
വ്യാഴാഴ്ച തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തുലാവർഷത്തിനുള്ള അന്തരീക്ഷ ഘടകങ്ങൾ അനുകൂലമായതിനാൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ഇക്കുറി തുലാവർഷം തുടക്കത്തിൽ തന്നെ കനക്കാനാണ് സാധ്യത.
District News
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യത. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇന്ന് മധ്യപടിഞ്ഞാറൻ അറബിക്കടൽ, വടക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
വ്യാഴാഴ്ച വരെ മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്കു പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
National
കോൽക്കത്ത: പശ്ചിമബംഗാളിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന്പേർ മരിച്ചു. ഡാർജിലിംഗിലെ മിരിക്, സുഖിയ പൊഖാരി എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. മരണസംഖ്യ ഉയർന്നേക്കാമെന്ന് സൂചനയുണ്ട്.
മണ്ണിടിച്ചിലിനെ തുടർന്ന് പശ്ചിമ ബംഗാളിനും സിക്കിമിനും ഇടയിലുള്ള റോഡ് തകർന്നു. ജൽപൈഗുരി, സിലിഗുരി, കൂച്ച്ബെഹാർ എന്നിവിടങ്ങളിലും കനത്ത മഴ പെയ്തു. ഇതേതുടർന്ന് പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി.
ഡാർജിലിംഗിലെ ടൈഗർ ഹിൽ, റോക്ക് ഗാർഡൻ എന്നിവയുൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാൻ ഗൂർഖാലാൻഡ് ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷൻ (ജിടിഎ) തീരുമാനിച്ചു. ഡാർജിലിംഗിലെ ടോയ് ട്രെയിൻ സർവീസുകളും നിർത്തിവച്ചു.
രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുന്നതിനാൽ താമസക്കാരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്നും റോഡ്, കാലാവസ്ഥ എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും അധികൃതർ അറിയിച്ചു.
District News
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ശനിയാഴ്ചയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും ശനിയാഴ്ച തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്.
വരുംമണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കുപടിഞ്ഞാറൻ ദിശയിലേക്ക് ചരിഞ്ഞു കൊണ്ട്, വടക്കുപടിഞ്ഞാറൻ, അതിനോട് ചേർന്നുള്ള -മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപമുള്ള തെക്കൻ ഒഡീഷ-വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു.
മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിനും വടക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇത് ക്രമേണ പടിഞ്ഞാറോട്ട് നീങ്ങാനാണ് സാധ്യത. ഇതിന്റെ സ്വാധീനത്തിൽ വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്.
തുടർന്ന് ഇത് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ഇന്ന് തെക്കൻ ഒഡീഷ-വടക്കൻ ആന്ധ്രാപ്രദേശ് തീരങ്ങൾക്ക് സമീപമുള്ള വടക്കു പടിഞ്ഞാറൻ, അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി വീണ്ടും ശക്തിപ്പെടാൻ സാധ്യതയുണ്ട്. ശനിയാഴ്ചയോടെ ഇത് തെക്കൻ ഒഡീഷ-വടക്കൻ ആന്ധ്രാപ്രദേശ് തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും ശനിയാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും ശനിയാഴ്ചയും കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
തിങ്കളാഴ്ച വരെ തെക്കുപടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
Kerala
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് പലയിടങ്ങളിലും വെള്ളക്കെട്ട്. തമ്പാനൂര്‍, ചാക്ക, ചാല, ശ്രീകണ്ഠേശ്വരം, കിംസ് ആശുപത്രി പരിസരം തുടങ്ങിയ മേഖലകളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു.
നഗരത്തില്‍ കഴിഞ്ഞ മണിക്കൂറില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. തിരുവനന്തപുരം ജില്ലയുടെ മലയോരമേഖലകളില്‍ കനത്തമഴ തുടരുകയാണ്. കനത്തമഴയെ തുടര്‍ന്ന് വാമനപുരം നദിയില്‍ നീരൊഴുക്ക് വര്‍ധിച്ചു. മലയോരമേഖലകളില്‍ ഉള്‍വനത്തില്‍ മഴ ശക്തമായി പെയ്യുകയാണ്.
പ്രതികൂല കാലാവസ്ഥ കാരണം പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വെള്ളിയാഴ്ച മുതല്‍ അടച്ചിടാന്‍ തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ നിര്‍ദേശം നല്കി. ഇനിയൊരു നിര്‍ദേശമുണ്ടാകുന്നതുവരെ ഇക്കോ ടൂറിസം കേന്ദ്രം അടച്ചിടാനാണ് ഉത്തരവ്.
കനത്തമഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. 15 സെന്റീ മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഡാമിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മീൻ പിടിത്തത്തിന് വിലക്കില്ല.
ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്കൻ കേരളത്തിലായിരിക്കും മഴ കൂടുതൽ ശക്തമാകുകയെന്നാണ് വ്യക്തമാകുന്നത്.
District News
തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച മഴയ്ക്ക് ശമനമില്ലാത്തത് ജനജീവിതത്തെ സാരമായി ബാധിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ആശങ്കയുയർത്തുന്നുണ്ട്.
നഗരത്തിലെ പല പ്രധാന റോഡുകളിലും വെള്ളം കയറിയത് ഗതാഗത തടസ്സങ്ങൾക്ക് കാരണമായി. ചിലയിടങ്ങളിൽ വീടുകളിലും വെള്ളം കയറിയതായും റിപ്പോർട്ടുകളുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്നും ജില്ലയിൽ കനത്ത മഴ തുടരാൻ സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
District News
കണ്ണൂർ ജില്ലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കടൽക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. മഴക്കെടുതികൾ നേരിടാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.
മഴ കനത്തതോടെ പലയിടത്തും ഗതാഗത തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡുകളിലേക്ക് വെള്ളം കയറിയത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ രാത്രി യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
District News
വയനാട് ജില്ലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. തുടർച്ചയായ മഴയെ തുടർന്ന് പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. പ്രധാന പുഴകളായ കബനി, പുന്നപ്പുഴ എന്നിവിടങ്ങളിൽ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മഴ കനത്തതോടെ പലയിടത്തും ഗതാഗത തടസ്സങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡുകളിലേക്ക് വെള്ളം കയറിയത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. ജില്ലയിലെ ദുരന്തനിവാരണ സേനാംഗങ്ങൾ അതീവ ജാഗ്രതയിലാണ്. അടിയന്തര സാഹചര്യം നേരിടാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, പുഴകളിലും തോടുകളിലും ഇറങ്ങരുതെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണം.
Chocolate
ധാരാളം മഴ ലഭിക്കുന്ന കാടുകളെയാണ് മഴക്കാടുകള്‍ എന്നു വിളിക്കുന്നത്. മഴക്കാടുകള്‍ രണ്ടു തരമുണ്ട് ഉഷ്ണമേഖല മഴക്കാടുകളും (tropical rainforest) മിതോഷ്ണ മേഖല മഴക്കാടുകളും (temparate rainforest). ലേകത്തിലെ ഏറ്റവും വലിയ മഴക്കാട് ഏതാണെന്ന് കൂട്ടുകാര്‍ക്ക് അറിയാമോ? ആമസോണ്‍ മഴക്കാടുകളാണത്. കേരളത്തിന്റെ 138 ഇരട്ടി വലുപ്പം ആമസോണ്‍ മഴക്കാടുകള്ക്കുണ്ടെന്നാണ് പറയപ്പെടുന്നത്. ബ്രസീല്‍, കൊളംബിയ, പെറു, ഇക്വഡോര്‍, ഫ്രഞ്ച് ഗയാന, ഗയാന, വെനസ്വേല, സുരിനാം, ബൊളിവിയ എന്നീ ഒമ്പത് രാജ്യങ്ങളിലായാണ് ഈ ഭീമന് മഴക്കാട് വ്യാപിച്ചു കിടക്കുന്നത്. ഭൂമിയുടെ ശ്വാസം കോശം എന്നറിയപ്പെടുന്നതും ഈ വനമേഖലയാണ്.
പ്രകാശ സംശ്ലേഷണത്തിനായി (ഫോട്ടോ സിന്തസിസ് ) ചെടികളും മരങ്ങളും കാര്‍ബണ്‍ഡയോക്സൈഡ് വലിച്ചെടുക്കുകയും ഓക്സിജന്‍ പുറന്തള്ളുകയും ചെയ്യുന്നുവെന്ന് അറിയാമല്ലോ. ഏറ്റവും കൂടുതല്‍ ഓക്സിജന്‍ ഭൂമിക്ക് സമ്മാനിക്കുന്നവര്‍ ആമസോണ്‍ മഴക്കാടുകളാണ്. അവയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് കാലാവസ്ഥാ വ്യതിയാനത്തിലേക്കും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളിലേക്കും നയിക്കും. അതിനാലാണ് ആമസോണ്‍ മഴക്കാടുകളിലെ തീപിടുത്തവും അധിനിവേശവുമൊക്കെ ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്. വര്‍ഷത്തില്‍ ആമസോണ്‍ മഴക്കാടുകളില്‍ ലഭിക്കുന്ന മഴയെത്രയാണെന്ന് കൂട്ടുകാര്‍ക്ക് അറിയാമോ? 1500 മുതല്‍ 3000 മില്ലിമീറ്റര്‍ വരെയാണത്.
National
11 ജില്ലകളിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകുന്നു. വയനാട്ടിലും ഇടുക്കിയിലും മഴ കനക്കുകയാണ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ടു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കൊപ്പം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ നാളെയും ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അടുത്ത 24 മണിക്കൂറിൽ കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കു കിഴക്കൻ അറബിക്കടൽ മുതൽ ജാർഖണ്ഡ് വരെ രൂപപ്പെട്ട ന്യൂനമർദപാത്തിയാണ് വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കാനിടയാക്കുന്നത്.
District News
ചങ്ങനാശേരി: പെരുന്ന ഗവ. എല്‍പി, ചിങ്ങവനം ഗവ. എല്‍പി സ്കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ആളുകളെ മറ്റ് കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ച് ഇന്നുമുതല്‍ ഈ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി.സാമുവല്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. പെരുന്ന സ്കൂളിലെ ക്യാമ്പിലുള്ളവരെ ഗവ. മോഡല്‍ ഹൈസ്കൂളിലെ മുറികളിലേക്കും ചിങ്ങവനം സ്കൂളിലെ ക്യാമ്പിലുള്ളവരെ അനുയോജ്യമായ മറ്റൊരു സ്കൂളിലേക്കും മാറ്റിപ്പാര്‍പ്പിക്കാനാണ് തീരുമാനം.
ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ക്യാമ്പിലുള്ളവരെ ഇന്നലെ രാത്രിയോടെ മാറ്റിപ്പാര്‍പ്പിച്ചു. ഇന്നുമുതല്‍ ഈ രണ്ടു സ്കൂളുകളിലും തടസംകൂടാതെ ക്ലാസുകള്‍ ആരംഭിക്കും. രണ്ട് സ്കൂളുകളിലേയും ഹെഡ്മാസ്റ്റര്മാര്, പടിഎ ഭാരവാഹികള്‍, ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപന ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. സ്കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തെ പിടിഎ സ്വാഗതം ചെയ്തു.
രക്ഷിതാക്കളുടെ ആവശ്യം കളക്ടര്‍ കരുതലോടെ കേട്ടു
പെരുന്ന ഗവ. എല്‍പി സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടരുന്നതുമൂലം വിദ്യാര്‍ഥികള്‍ക്ക് പഠനം നിഷേധിക്കപ്പെടുന്നതായി ചൂണ്ടിക്കാണിച്ച് രക്ഷിതാക്കളും അധ്യാപകരും നഗരസഭാധികൃതര്‍, തഹസില്‍ദാര്‍, എഇഒ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.
എല്‍കെജി, യുകെജി മുതല്‍ നാലുവരെ ക്ലാസുകളിലായി അമ്പതു വിദ്യാര്‍ഥികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. സ്കൂള്‍ തുറന്നപ്പോള്‍മുതല്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ നാലുദിവസം മാത്രമേ ക്ലാസ് നടത്താന്‍ കഴിഞ്ഞിരുന്നുള്ളൂ.
ദുരിതാശ്വാസ ക്യാമ്പിലെ ആളുകളെ അനുയോജ്യമായ സ്ഥലത്തേക്കു മാറ്റി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള അവസരം ഒരുക്കണമെന്ന് പിടിഎ നല്കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകള്‍ നടക്കുന്ന സ്കൂളുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നതുപ്രകാരമുള്ള ദിവസം എങ്ങനെ ക്ലാസുകള്‍ നടത്താനാകുമെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. അടിയന്തര സാഹചര്യങ്ങളില്ലെങ്കില്‍ ദുരിതാശ്വാസ ക്യാമ്പു പ്രവര്‍ത്തനത്തില്‍നിന്ന് എല്‍പി സ്കൂളുകളെ ഒഴിവാക്കണമെന്ന് നേരത്തേതന്നെ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കുന്നക്കാട് കമ്യൂണിറ്റിഹാള്‍ ക്യാമ്പിനായി സജ്ജമാക്കണം മഴയുടെ സാഹചര്യം നിലനില്ക്കുന്നതനാല് ദുരിതാശ്വാസ ക്യാമ്പ് പ്രവര്ത്തിക്കത്തവിധം ഫാത്തിമാപുരം കുന്നക്കാട് കമ്യൂണിറ്റി ഹാളില്‍ രണ്ടാഴ്ചക്കകം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ചങ്ങനാശേരി നഗരസഭയ്ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
District News
കുമരകം: കുമരകത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന മാർക്കറ്റ് ചെറിയൊരു മഴ പെയ്യുന്പോഴേ വെള്ളത്തിൽ മുങ്ങുകയാണ്. നിരവധി തവണ ബന്ധപ്പെട്ട അധികാരികളെയും പഞ്ചായത്ത് അധികൃതരെയും വിവരം ധരിപ്പിച്ചെങ്കിലും യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് വ്യാപാരികളുടെ ആക്ഷേപം.
പഞ്ചായത്തിലെ പ്രധാനപ്പെട്ട മത്സ്യവ്യാപാരവും പലചരക്കു വ്യാപാരങ്ങളും ഉൾപ്പെടെ നടക്കുന്ന പ്രദേശത്ത് മഴവെള്ളം കെട്ടിക്കിടക്കുന്നതുമൂലമുള്ള ദുർഗന്ധവും ഉപഭോക്താക്കൾക്ക് എത്തിച്ചേരുവാനുള്ള ബുദ്ധിമുട്ടും ഏറെയാണ് .
മഴവെള്ളം ഒഴുകിപ്പോകുന്നതിനായുള്ള സംവിധാനമില്ലാത്തതാണ് വലിയ വെള്ളക്കെട്ടിന് കാരണം. ബന്ധപ്പെട്ട അധികാരികൾ ഇടപെട്ടു വെള്ളക്കെട്ട് ദുരിതത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.
District News
വൈക്കം: മഴ തുടരുകയും കിഴക്കൻവെള്ളത്തിന്റെ വരവ് ശക്തിപ്പെടുകയും ചെയ്തതോടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളക്കെട്ടു ദുരിതമേറുന്നു. ദിവസങ്ങളായി വെള്ളം കെട്ടിനിൽക്കുന്നതിനാൽ വീട്ടുപരിസരങ്ങളിൽ മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് കടുത്ത ദുർഗന്ധം വമിക്കുകയാണ്.
നീരൊഴുക്കു നിലച്ച ജലാശയങ്ങളുടെയും തരിശായിക്കിടക്കുന്ന പാടശേഖരങ്ങളുടെയും സമീപത്ത് താമസിക്കുന്ന കുടുംബങ്ങളുടെ വീട്ടുപരിസരങ്ങളിൽ വെള്ളം കറുത്ത നിറത്തിലാണ്. വീടുകളിലെ സെപ്റ്റിക് ടാങ്കുകളിൽ വെള്ളം നിറഞ്ഞതോടെ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും പ്രദേശവാസികൾക്ക് നിർവാഹമില്ല.
തലയോലപ്പറമ്പിലെ പടിഞ്ഞാറൻ മേഖലയിലുള്ള തേവലക്കാട്, വടയാർ, കോരിക്കൽ, പഴമ്പട്ടി തുടങ്ങിയ സ്ഥലങ്ങളിലെ 300ലധികം കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. മൂവാറ്റുപുഴയാറിലും കരിയാറിലും ജലനിരപ്പുയർന്നതോടെ ഉദയനാപുരം പഞ്ചായത്തിലെ വാഴമന കൊടിയാട്, പടിഞ്ഞാറേക്കര, ചെട്ടിമംഗലം, തലയാഴത്തെ തോട്ടകം, വാക്കേത്തറ, ചെട്ടിക്കരി, ഏഴാം ബ്ലോക്ക് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിലായി.
വടയാർ-എഴുമാന്തുരുത്ത് റോഡിൽ പൊന്നുരുക്കുംപാറ ഭാഗത്ത് റോഡിൽ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെടുമെന്ന സ്ഥിതിയിലാണ്. വെള്ളക്കെട്ടു ദുരിതബാധിത പ്രദേശങ്ങളിൽ മലിനീകരണം രൂക്ഷമായതിനാൽ സാംക്രമികരോഗഭീതിയിലാണ് പ്രദേശവാസികൾ.