International
കാബൂൾ: ബെഹ്രാംപുർ ജില്ലയിലെ അതിർത്തി മേഖലയിൽ താലിബാൻ നടത്തിയ മിന്നൽ ആക്രമണത്തിൽ 58 പാക് സൈനികര്‍ കൊല്ലപ്പെട്ടു. 30ലേറെ സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കാബൂളിലെ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ഒരു ആക്രമണത്തിനും ഉത്തരംകിട്ടാതെ പോകില്ലെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. ഏറ്റുമുട്ടലിൽ 20 അഫ്ഗാൻ സൈനികരും കൊല്ലപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാന് ഞങ്ങളുടെ കര, വ്യോമ അതിർത്തികൾ സംരക്ഷിക്കാനുള്ള അവകാശമുണ്ട്. അതിനാൽ ഒരു ആക്രമണത്തിനും മറുപടി നൽകാതിരിക്കില്ല.
പാക്കിസ്ഥാൻ അവരുടെ രാജ്യത്ത് ഒളിച്ചിരിക്കുന്ന ഐഎസ് അംഗങ്ങളെ പുറത്താക്കുകയോ ഇസ്ളാമിക് എമിറേറ്റിന് കൈമാറുകയോ ചെയ്യണം. അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ ലോകത്തെ പലരാജ്യങ്ങൾക്കും ഐഎസ് ഒരു ഭീഷണിയാണെന്ന് സബീഹുള്ള മുജാഹിദ് പറഞ്ഞു.
അതേസമയം അതിർത്തിയിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്. പാക്കിസ്ഥാന്റെ പോസ്റ്റുകളിൽ ആക്രമണം നടത്തിയെന്നും 25 പോസ്റ്റുകൾ പിടിച്ചെടുത്തെന്നും അഫ്ഗാൻ അധികൃതർ വ്യക്തമാക്കി.
International
ന്യൂഡൽഹി : ഇനി സംഘർഷമുണ്ടായാൽ യുദ്ധവിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഇന്ത്യ മൂടപ്പെടുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. ഇനിയൊരു ഏറ്റുമുട്ടലിന് സാഹചര്യമുണ്ടായാൽ പാക്കിസ്ഥാന്റെ ഭൂപടം തന്നെ മാറ്റേണ്ടിവരുമെന്ന കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ പരാമർശത്തിന് മറുപടിയായാണ് പാക് പ്രതിരോധ മന്ത്രി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ സേനാ കേന്ദ്രം സന്ദർശിക്കുമ്പോഴായിരുന്നു കരസേനാ മേധാവി പാക്കിസ്ഥാനു മുന്നറിയിപ്പു നൽകിയത്. ഭീകരത അവസാനിപ്പിച്ചില്ലെങ്കിൽ ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം പതിപ്പ് വൈകാതെയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
മേയിലെ ഏറ്റുമുട്ടലിൽ പരാജയമടഞ്ഞതോടെ തകർന്നടിഞ്ഞ വിശ്വാസ്യത തിരിച്ചുപിടിക്കാൻ ഇന്ത്യ ശ്രമം നടത്തുകയാണെന്ന് സമൂഹമാധ്യമ പോസ്റ്റിൽ ആസിഫ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ ആറ് ഇന്ത്യൻ പോർവിമാനങ്ങൾ തകർത്തെന്ന വാദം ആസിഫ് വീണ്ടും ആവർത്തിച്ചു.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ ആക്രമണങ്ങൾ പാക്കിസ്ഥാന്റെ എഫ്-16 വിമാനങ്ങൾ ഉൾപ്പെടെയുള്ള ഒരു ഡസനിലധികം സൈനിക വിമാനങ്ങൾ നശിപ്പിക്കുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്തുവെന്ന് ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി.സിംഗ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
Sports
കൊളംബോ: ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. പാക്കിസ്ഥാനെ 88 റണ്‍സിന് കീഴ്പ്പെടുത്തിയാണ് ഇന്ത്യ വിജയം ആഘോഷിച്ചത്.
ഇന്ത്യ ഉയർത്തിയ 248 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 43 ഓവറിൽ 159 റണ്‍സിന് ഓൾഒൗട്ടായി. ക്രാന്തി ഗാഡിന്റെയും ദീപിതി ശർമയുടെയും മിന്നുന്ന പ്രകടനമാണ് പാക്കിസ്ഥാനെ തകർത്തത്.
പാക്കിസ്ഥാനായി സിദ്ര അമീൻ 106 പന്തിൽ 81 റണ്‍സുമായി മികച്ച പ്രകടനം കാഴ്ചവച്ചു. നതാലിയ പർവേസ് 33 റണ്‍സും സിദ്ര നവാസ് 14 റണ്‍സും നേടി. പാക് നിരയിൽ മറ്റാർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല.
ഇന്ത്യയ്ക്കായി ക്രാന്തി ഗാഡും ദീപ്തി ശർമയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. സ്നേഹ റാണ രണ്ട് വിക്കറ്റും പിഴ്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഹർലീൻ ഡിയോളിന്റെ പോരാട്ടത്തിലാണ് ഭേദപ്പെട്ട നിലയിലെത്തിയത്. 65 പന്തുകൾ നേരിട്ട ഹർലീൻ 46 റണ്‍സെടുത്താണ് മടങ്ങിയത്. ഇന്ത്യയ്ക്കായി ഓപ്പണറുമാരായ പ്രതീക റാവലും സ്മൃതി മന്ദാനയും ചേർന്ന് 48 റണ്‍സെടുത്തു. റാവൽ 31 റണ്‍സും മന്ദാന 23 റണ്‍സുമെടുത്താണ് മടങ്ങിയത്.
ജെമിമ റോഡ്രിഗസ് 32, ഹർമൻപ്രീത് കൗർ 19, ദീപ്തി ശർമ 25, സ്നേഹ റാണ 20 റണ്‍സും നേടി. റിച്ചാ ഗോഷ് പുറത്താകാതെ 35 റണ്‍സെടുത്തു.
പാക്കിസ്ഥാനായി ഡയാന ബെയ്ഗ് നാല് വിക്കറ്റ് നേടി. സാദിയ ഇക്ബാലും ഫാത്തിമ സനയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ജയത്തോടെ ഇന്ത്യ പോയിന്റ് ടേബിളിൽ രണ്ട് മത്സരങ്ങളിൽനിന്നും നാല് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി.
Sports
കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് 248 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 247ന് ഓൾഒൗട്ടായി.
ഹർലീൻ ഡിയോളിന്റെ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. 65 പന്തുകൾ നേരിട്ട ഹർലീൻ 46 റണ്‍സെടുത്താണ് മടങ്ങിയത്. ഇന്ത്യയ്ക്കായി ഓപ്പണറുമാരായ പ്രതീക റാവലും സ്മൃതി മന്ദാനയും ചേർന്ന് 48 റണ്‍സെടുത്തു. റാവൽ 31 റണ്‍സും മന്ദാന 23 റണ്‍സുമെടുത്താണ് മടങ്ങിയത്.
ജെമിമ റോഡ്രിഗസ് 32, ഹർമൻപ്രീത് കൗർ 19, ദീപ്തി ശർമ 25, സ്നേഹ റാണ 20 റണ്‍സും നേടി. റിച്ചാ ഗോഷ് പുറത്താകാതെ 35 റണ്‍സെടുത്തു.
പാക്കിസ്ഥാനായി ഡയാന ബെയ്ഗ് നാല് വിക്കറ്റ് നേടി. സാദിയ ഇക്ബാലും ഫാത്തിമ സനയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
International
ഇസ്ലാമാബാദ്: ഗാസയിലെ സമാധാനത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന പദ്ധതിയെ പിന്തുണച്ച നിലപാട് പിൻവലിച്ച് പാക്കിസ്ഥാൻ. പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും ഞങ്ങൾ അംഗീകരിച്ച പദ്ധതിയല്ല ഇതെന്നും ഞങ്ങൾ കണ്ട കരടിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും പാക്ക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദർ പാക്കിസ്ഥാൻ പാർലമെന്റ്ൽ പറഞ്ഞു.
യുഎസ് അവതരിപ്പിച്ച 20 ഇന പദ്ധതിയെ പിന്തുണയ്ക്കുന്നില്ലെന്നും നേരത്തെ അവതരിപ്പിച്ച പദ്ധതിയിൽ ട്രംപ് മാറ്റങ്ങൾ വരുത്തിയെന്നും പാക്ക് വിദേശകാര്യ മന്ത്രി ആരോപിച്ചു. ഗാസ സമാധാന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച പാക്കിസ്ഥാന്റെ നടപടിയെ ട്രംപ് അഭിനന്ദിച്ച് ദിവസങ്ങൾക്കമാണ് നയംമാറ്റം.
ട്രംപിന്റെ പദ്ധതിക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ചതിൽ പാക്കിസ്ഥാനിൽ വലിയ പ്രതിഷേധമുണ്ടായിരുന്നു. ഹമാസിനെ നിരായുധീകരിക്കുന്നത് കേന്ദ്രീകരിച്ചുള്ളതാണ് ട്രംപിന്റെ സമാധാന നിർദേശം. യുഎസ് പ്രസിഡന്റ് നേതൃത്വം നൽകുന്ന ‘ബോർഡ് ഓഫ് പീസ്’ ഗാസയെ നയിക്കുമെന്നാണ് പദ്ധതിയിലെ നിർദേശം. അതേസമയം പലസ്തീനെ രാജ്യമായി അംഗീകരിക്കുന്നതിനെക്കുറിച്ച് പദ്ധതിയിൽ വ്യക്തമായ പരാമർശങ്ങളുമില്ല.
National
അമൃത്സർ: പാക്കിസ്ഥാൻ നിർമിത ഗ്രനേഡുമായി പഞ്ചാബ് സ്വദേശി പിടിയിൽ. തരൺ സ്വദേശി രവീന്ദർ സിംഗിനെയാണ് അമൃത്സർ പോലീസ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് രണ്ട് ഹാൻഡ് ഗ്രനേഡുകളും പോലീസ് കണ്ടെടുത്തു.
ഇവ പാക്കിസ്ഥാൻ ഗ്രനേഡുകളാണെന്നും ഇത് അതിർത്തി കടന്ന് എത്തിച്ചവയാണെന്നും പോലീസ് വ്യക്തമാക്കി. കൂടാതെ രവീന്ദർ സിംഗിന് പാക്കിസ്ഥാനിലെ ഐഎസ്ഐ ഏജന്റുമാരുമായി ബന്ധമുണ്ടായിരുന്നതായും പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളിൽ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നോ, കൂടുതൽ ആയുധങ്ങൾ ഇത്തരത്തിൽ ഇന്ത്യയിൽ എത്തിച്ചിട്ടുണ്ടോ എന്നതിലടക്കം പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയില്‍ തിരക്കേറിയ ഒരു തെരുവിലുണ്ടായ കാർബോംബ് സ്ഫോടനത്തില്‍ പത്ത് പേർ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റു.
ക്വറ്റയിലെ സര്‍ഗൂന്‍ റോഡിലുള്ള പാക്കിസ്ഥാന്റെ അര്‍ധസൈനിക വിഭാഗമായ ഫ്രോണ്ടിയര്‍ കോര്‍പ്സ് ആസ്ഥാനത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. ശക്തമായ സ്ഫോടനത്തിൽ സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനല്‍ച്ചില്ലുകള്‍ തകര്‍ന്നുവെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്ഫോടനത്തിന് ശേഷം പ്രദേശത്ത് വെടിയൊച്ച കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Special News
ലോകരാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ തെരയുന്ന ഏഴു തീവ്രവാദികള്‍, ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളിയ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത കൊടുംഭീകരര്‍ ഒളിത്താവളങ്ങളിലോ, ഏകാന്തവാസത്തിലോ അല്ല..!
അവര്‍ പാക്കിസ്ഥാന് എന്ന നീചരാജ്യത്ത് സര്‍വ സ്വതന്ത്രരായി വിലസുന്നു. അത്യാഡംബര ജീവിതം നയിച്ച്, ഭാര്യമാരും മക്കളുമായി! അവര്‍ക്കു പാക്കിസ്ഥാനില്‍ വീരനായകരുടെ പരിവേഷമാണ്. അല്ലെങ്കിൽ ഒരു ജനതയുടെ രക്ഷകരായി സ്വയം അവതരിച്ചവർ!
പാക് സൈന്യത്തിന്റെയും രാഷ്ട്രീയനേതൃത്വത്തിന്റെയും പിന്തുണയിലും സംരക്ഷണയിലുമാണ് അവര്‍ ആഡംബരജീവിതം നയിക്കുന്നതും ലോകമെമ്പാടും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും, പ്രത്യേകിച്ച് ഇന്ത്യയില്‍.
സ്വര്‍ഗവും അവിടുത്തെ സങ്കല്‍പ്പിക്കാനാകാത്ത ആഡംബരങ്ങളും മറ്റു സുഖങ്ങളും വാഗ്ദാനം ചെയ്ത് ലോകമെമ്പാടും ആക്രമണം നടത്തുന്നതിനായി യുവാക്കളെയും യുവതികളെയും റിക്രൂട്ട് ചെയ്യുകയും തീവ്രവാദവത്കരിക്കുകയും ചെയ്യുന്നു.
പഹല്‍ഗാം ആക്രമണത്തില്‍ സാധാരണക്കാരായ 26 സഞ്ചാരികളെ കൊലപ്പെടുത്തിയ പാകിസ്ഥാന് ആസ്ഥാനമായുള്ള ലഷ്കര്‍ ഇ തൊയ്ബയുടെ ശാഖയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിലെ തീവ്രവാദികള്‍ പാക്കിസ്ഥാനില്‍ വിലസുമ്പോഴും, അവരെ ലോകം കുറ്റക്കാരായി കാണുമ്പോഴും ആ രാജ്യം അവരെ പിന്തുണയ്ക്കുന്നു.
അവരുടെ രാജകീയജീവിതത്തിനു കാവല്‍ക്കാരാകുന്നു. ആരൊക്കെയാണ് ഈ കൊടും തീവ്രവാദികള്‍?
ഹാഫിസ് സയീദ്
1990കളുടെ തുടക്കത്തില്‍, പാക്കിസ്ഥാന് ആസ്ഥാനമായുള്ള ഇസ്ലാമിക മതമൗലികവാദ മിഷനറി ഗ്രൂപ്പായ മര്‍കസ് ഉദ് ദവാ വല്‍ ഇര്‍ഷാദിന്റെ സൈനിക വിഭാഗമായി സയീദ് സ്ഥാപിച്ച ലഷ്കര്‍ അഥവാ എല്‍ഇടി എന്ന ഭീകര സംഘടനയുടെ തലവനാണ് ഹാഫിസ് സയീദ്.
ഇന്ത്യന്‍ സൈനികര്‍ക്കും സാധാരണക്കാര്ക്കുമെതിരേയുള്ള നിരവധി ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച കൊടുംഭീകരന്. ഇന്ത്യക്കെതിരായ ലഷ്കര്‍ ആക്രമണങ്ങളുടെ പട്ടിക രക്തരൂക്ഷിതമാണ്.
ലോകം നടുങ്ങിയ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനാണ് ഇയാള്‍. ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളിയിട്ടുണ്ട് ഇയാള്‍. 2000ല്‍ ഡല്‍ഹിയിലെ ചെങ്കോട്ടയിലും ഇയാളുടെ ആസൂത്രണത്തില്‍ ഭീകരര്‍ ആക്രമണം നടത്തിയിട്ടുണ്ട്.
യുഎസും ഐക്യരാഷ്ട്രസഭയും ഹാഫിസ് സയീദിനെ ആഗോളതീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാളുടെ തലയ്ക്ക് 10 മില്യണ്‍ ഡോളര്‍ ഇനാമും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സായുധ കാവലില്‍ ലാഹോറില്‍ ഈ "കൊലയാളി' സുഖമായി താമസിക്കുന്നു.
മസൂദ് അസ്ഹര്‍
പാക് സൈന്യത്തിന്റെയും ഇന്റലിജന്‍സ് ഏജന്‍സിയുടെയും സംരക്ഷണയില്‍ പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവനാണ് മസൂദ് അസ്ഹര്‍. 59 സൈനികരെ കൊല്ലുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പുല്‍വാമ, ഉറി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ അസ്ഹറിനെ 2019 ല്‍ ഐക്യരാഷ്ട്രസഭ "ആഗോള ഭീകരന്' - ആയി മുദ്രകുത്തി.
പാക്കിസ്ഥാനില്‍ സ്വതന്ത്രനായി വിഹരിക്കുന്ന ഇയാള്‍ ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ ആസൂത്രകരിലൊരാളാണ്. എന്നാല്‍, മസൂദ് അസര്‍ പാക്കിസ്ഥാനില്‍ ഉണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പാക് സര്‍ക്കാരിന്റെ വിചിത്രവാദം!
കഴിഞ്ഞ വര്‍ഷം നവംബറില്‍ പാക്കിസ്ഥാന് പഞ്ചാബ് പ്രവിശ്യയിലെ ഇസ്ലാമിക് സെമിനാരിയില്‍ അയാള്‍ പ്രസംഗിക്കുകയും ഇന്ത്യക്കെതിരേ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടത്തുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
എന്നാല്‍, പാക്കിസ്ഥാന് പ്രധാനമന്ത്രിയുടെ മൂക്കിനുകീഴെ വിലസുന്ന അയാളെ അറിയില്ലെന്നാണ് പാക്കിസ്ഥാന്റെ വാദം. മസൂദ് അസ്ഹര്‍ പാക്കിസ്ഥാനിലെ ബഹവല്‍പുര്‍ കേന്ദ്രീകരിച്ച് ഭീകരപരിശീലനം നടത്തിയിരുന്നു.
ഓപ്പറേഷന് സിന്ദൂറില്‍ മസൂദിന്റെ ഭീകരക്യാംപ് ലക്ഷ്യമാക്കി ഇന്ത്യ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.
സാക്കിയുര്‍ റഹ്മാന് ലഖ്വി
മതമൗലികവാദ പ്രഭാഷകനും ലഷ്കര്‍ ഇ തൊയ്ബയിലെ മുതിര്‍ന്ന നേതാവുമായ സാക്കിയുര്‍ റഹ്മാന് ലഖ്വിയാണ് ഇന്ത്യയുടെും വിവിധ ലോകരാജ്യങ്ങളുടെയും പട്ടികയിലുള്ള മറ്റൊരു ആഗോളഭീകരന്‍.
ലഖ്വി ഭീകരസംഘത്തിന്റെ സൈനിക മേധാവിയാണെന്നും 26/11 മുംബൈ ആക്രമണത്തിന്റെ ശില്പ്പിയാണെന്നും റിപ്പോര്‍ട്ടുണ്ട്. കുറച്ചുകാലം പാക് ജയിലിലുണ്ടായിരുന്ന ലഖ്വി പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി.
സയിദ് സലാഹുദീന്‍
ഭീകരപ്പട്ടികയിലെ നാലാമനാണ്, സയിദ് സലാഹുദ്ദീന് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകര സംഘടനയുടെ തലവനും കാഷ്മീര്‍ താഴ്വരയെ "ഇന്ത്യന്‍ സേനയുടെ ശവക്കുഴി' ആക്കുമെന്ന് പ്രതിജ്ഞയുമെടുത്തയാളാണ് സയിദ് സലാഹുദ്ദീന്.
ദാവൂദ് ഇബ്രാഹിം
ലോകത്തില്‍ ഏറ്റവും കൂടുതല്‍ അന്വേഷിക്കപ്പെടുന്ന കുറ്റവാളികളില്‍ ഒരാള്‍. മാഫിയ തലവന്‍. കുപ്രസിദ്ധമായ ഡി-കമ്പനി ക്രൈം സിന്‍ഡിക്കേറ്റിന്റെ തലവന്‍, കൊലപാതകം, കൊള്ളയടിക്കല്‍, മയക്കുമരുന്നുകടത്ത്, തീവ്രവാദം എന്നീ കുറ്റങ്ങള്‍ ചുമത്തി അന്വേഷിക്കുന്ന വ്യക്തി.
ദാവൂദിന്റെ തലയ്ക്ക് 25 മില്യണ്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ദാവൂദ് ഇപ്പോള്‍ കറാച്ചിയിലാണു താമസം. പാക് സര്‍ക്കാരിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന്റെയും ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സിന്റെയും (ഐഎസ്ഐ), സായുധ സേനയുടെയും സുരക്ഷയിലാണ് ഇയാളുടെ രാജകീയജീവിതം.
ഇഖ്ബാല്‍ ഭട്കൽ, റിയാസ് ഭട്കൽ
ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപിച്ച ഇഖ്ബാല്‍ ഭട്കലും, ഗ്രൂപ്പിന്റെ സഹസ്ഥാപകനും അതിന്റെ ധനസഹായിയുമായി പ്രവര്‍ത്തിക്കുന്ന സഹോദരന് റിയാസ് ഭട്കലും കൊടുംഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവരാണ്.
ഇരുവരും കറാച്ചിയിലാണ് താമസം. പാക്കിസ്ഥാൻ സർക്കാരിന്റെയും സൈന്യത്തിന്റെയും സംരക്ഷണയിലാണ് ഇവരുടെ പ്രവർത്തനങ്ങൾ.
ഇന്ത്യയെ ആക്രമിക്കാന്‍ ഒന്നിലധികം ഭീകര ഗ്രൂപ്പുകളെ വളർത്തുന്ന പാക്കിസ്ഥാൻ ലോകത്തെ "ഭീകരതയുടെ തലസ്ഥാന'മാണ്.
അന്താരാഷ്ട്ര സമൂഹത്തിലെ ഉന്നതതലങ്ങളില്‍ ഇന്ത്യ ഇക്കാര്യം ഉന്നയിച്ചിട്ടും ഈ അവസ്ഥ തുടരുന്നു. ഭീകരാക്രമണങ്ങളില്‍ പാക്കിസ്ഥാന്റെ പങ്ക് വര്‍ധിച്ചുവരികയാണിപ്പോള്‍.
National
ശ്രീനഗർ: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരര്‍ ആഹ്ലാദപ്രകടനം നടത്തിയെന്ന് ദൃക്സാക്ഷി. ഭീകരർ ആകാശത്തേക്ക് നാലു തവണ വെടിവച്ചെന്നാണ് പ്രധാന ദൃക്സാക്ഷി എന്‍ഐഎയ്ക്ക് നല്കിയ മൊഴിയിൽ വ്യക്തമാക്കിയത്.
കൂട്ടക്കൊലയ്ക്കു ശേഷം ബൈസാരണില്‍ നിന്ന് പോകുമ്പോള്‍ തോക്ക്ധാരികള്‍ തന്നെ തടഞ്ഞുനിർത്തി കലിമ ചൊല്ലാന്‍ ആവശ്യപ്പെട്ടു. പ്രാദേശിക ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ വെറുതെ വിട്ടു. പിന്നാലെ അവര്‍ നാലുതവണ ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആഘോഷിച്ചു എന്ന് ദൃക്സാക്ഷി പറഞ്ഞതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ജമ്മു കാഷ്മീര്‍ പോലീസിന്റെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും നേതൃത്വത്തിലാണ് പ്രധാന ദൃക്സാക്ഷിയെ കണ്ടെത്തിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്ത് നിന്ന് നാലു വെടിയുണ്ടകള്‍ കണ്ടെടുത്തിട്ടുണ്ട്.
ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പര്‍വൈസ്, ബാഷിര്‍ എന്നിവര്‍ ബൈസരണില്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ ഭീകരരുടെ സാധനങ്ങള്‍ സൂക്ഷിച്ചു എന്നും ദൃക്സാക്ഷിയുടെ മൊഴിയിലുണ്ട്.
International
ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ എവിടെയാണെന്ന് അറിയില്ലെന്ന് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവ് ബിലാവൽ ഭൂട്ടോ സർദാരി. അൽജസീറയ്ക്കു നൽകിയ അഭിമുഖത്തിലാണ് ബിലാവൽ ഭൂട്ടോ ഇക്കാര്യം പറഞ്ഞത്. ഇന്ത്യ തെളിവുനൽകിയാൽ അസറിനെ അറസ്റ്റ് ചെയ്യാൻ പാക്കിസ്ഥാൻ തയാറാണെന്നും ബിലാവൽ പറഞ്ഞു. മസൂദ് അഫ്ഗാനിലുണ്ടെന്നാണ് വിശ്വാസമെന്നും ബിലാവൽ പറഞ്ഞു.
ഇന്ത്യ ഏറ്റവും കൂടുതൽ തെരയുന്ന ഭീകരന്മാരിൽ ഒരാളാണ് മസൂദ് അസ്ഹർ. 2001 ലെ പാർലമെന്റ് ആക്രമണം, 26/11 മുംബൈ ആക്രമണം, 2016 ലെ പത്താൻകോട്ട് വ്യോമതാവള ആക്രമണം, 2019 ലെ പുൽവാമ ചാവേർ ബോംബാക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിൽ നടന്ന നിരവധി ആക്രമണങ്ങളുടെ സൂത്രധാരന്മാരിൽ പങ്കുള്ള കൊടുംഭീകരനാണ് മസൂദ്.
2019ൽ ഐക്യരാഷ്ട്രസഭ മസൂദിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചു. 1999ൽ കാണ്ഡഹാർ വിമാനറാഞ്ചലിൽ ബന്ദികളുടെ കൈമാറ്റത്തിന്റെ ഭാഗമായി ജയിലായിരുന്ന മസൂദിനെ ഇന്ത്യ മോചിപ്പിക്കുകയായിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള ഇന്ത്യയുടെ പ്രത്യാക്രമണങ്ങളിൽ പത്ത് കുടുംബാംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടുവെന്ന് മസൂദ് പിന്നീടു പറഞ്ഞിരുന്നു.
International
ഇസ്ലാമാബാദ്: കോൺസുലാർ കരാർ പ്രകാരം ജയിലിൽ കഴിയുന്ന തടവുകാരുടെ ലിസ്റ്റ് പരസ്പരം കൈമാറി ഇന്ത്യയും പാക്കിസ്ഥാനും. പാക്കിസ്ഥാനിലെ വിവിധ ജയിലുകൾ കഴിയുന്ന 193 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ 246 പേരുടെ ലിസ്റ്റാണ് പാക്കിസ്ഥാൻ കൈമാറിയത്. ഇസ്ലാമബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രതിനിധിക്കാണ് പാക്കിസ്ഥാൻ ലിസ്റ്റ് നൽകിയത്. 81 പാക് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ 463 പേരുടെ ലിസ്റ്റാണ് ഇന്ത്യ കൈമാറിയത്.
2008 ലെ ദി എഗ്രിമെന്റ് ഓൺ കോൺസുലാർ ആക്സസ് കരാർ വ്യവസ്ഥയനുസരിച്ച് ഓരോ വർഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനുമിടയിൽ തടവുപുള്ളികളുടെ ലിസ്റ്റ് കൈമാറണം. ശിക്ഷാകാലാവധി പൂർത്തിയാക്കിയതും മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവരെയും ഇക്കാലയളവിൽ വിട്ടയയ്ക്കും.
International
ഇസ് ലാമബാദ്: 2026 സമാധാന നൊബേൽ സമ്മാനത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നാമനിർദേശം ചെയ്യാനുള്ള പാക് സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യമുയരുന്നു.
ഇറാനെ യുഎസ് ആക്രമിച്ചതിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനിലെ രാഷ്ട്രീയനേതാക്കൾ ഉൾപ്പെടെയുള്ള പ്രശസ്തരായ വ്യക്തികളാണ് ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.
നോർവേയിലെ നൊബേൽ കമ്മിറ്റിക്ക് ട്രംപിനെ നാമനിർദേശം ചെയ്തുകൊണ്ടുള്ള കത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രി ഇഷാക് ദറും നേരത്തേ കൈമാറിയിരുന്നു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ തീരുമാനം പിൻവലിക്കണമെന്നാണ് ആവശ്യം.
ജാമിയത് ഉലെമ ഇ ഇസ്ലാം നേതാവ് മൗലാന ഫസലുർ റഹ്മാൻ, മുൻ സെനറ്റർ മുഷാഹിദ് ഹുസൈൻ, യുഎസിലേക്കുള്ള പാക്കിസ്ഥാന്റെ മുൻ അംബാസിഡർ മലീഹ ലോധി എന്നിവരാണ് പാക്കിസ്ഥാന്റെ തീരുമാനത്തെ എതിർക്കുന്നതിൽ പ്രധാനികൾ.
International
ഇസ്ലാമബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പേര് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്ത് പാക്കിസ്ഥാന്. ഇന്ത്യ-പാക്കിസ്ഥാന് വിഷയത്തില്‍ ട്രംപ് നടത്തുന്ന മികച്ച നയതന്ത്ര ഇടപെടലും നേതൃപാടവും പരിഗണിച്ചാണ് നോബേലിന് നിര്‍ദേശിക്കുന്നതെന്ന് പാക്കിസ്ഥാന് സര്‍ക്കാര്‍ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ കുറിച്ചു.
കാഷ്മീര്‍ പ്രശ്നം പരിഹരിക്കാനുള്ള നിര്‍ദേശത്തെ മാനിക്കുന്നെന്നും പാക്കിസ്ഥാന് വ്യക്തമാക്കി. ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ നിര്‍ണായക ഇടപെടല്‍ നടത്തിയെന്ന് പാക്കിസ്ഥാന് നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ ഇത് തള്ളിയിരുന്നു.
കഴിഞ്ഞ ദിവസമാണ് വൈറ്റ്ഹൗസില്‍ പാക്കിസ്ഥാന്റെ കരസേനാ മേധാവിയായ അസീം മുനീറിന് ട്രംപ് വിരുന്ന് നല്‍കിയത്. ഈ കൂടിക്കാഴ്ചയിലെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ അസാധാരണ നീക്കം.